ഇന്ത്യയെ തകര്‍ത്ത് വെസ്റ്റിന്‍ഡീസ് ഫൈനലില്‍

ഫൈനലില്‍ വിന്‍‌ഡീസ് - ഇംഗ്ലണ്ട് പോരാട്ടം!

Dhoni, Kohli, Virat Kohli, Rahane, Sharma, T20, Worldcup, India, ധോണി, കൊഹ്‌ലി, വിരാട്, രഹാനെ, ശര്‍മ, ട്വന്‍റി20, ലോകകപ്പ്, ഇന്ത്യ
വാങ്കഡെ| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (22:39 IST)
ട്വന്‍റി20 ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയെ ഏഴുവിക്കറ്റിന് തകര്‍ത്ത് വെസ്റ്റിന്‍ഡീസ് ഫൈനലില്‍. 193 റണ്‍സ് വിജയലക്‍ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു. 19.4 ഓവറില്‍ വിന്‍ഡീസ് 196 റണ്‍സെടുത്തു. അവസാന ഓവര്‍ എറിഞ്ഞത് വിരാട് കൊഹ്‌ലി.

സിമ്മണ്‍‌സ്(83), ആന്‍ഡ്രൂ റസല്‍(43) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ചാള്‍സ് 52 റണ്‍സെടുത്തു.

ക്രിസ് ഗെയ്‌ല്‍ ബൂംറയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡായപ്പോള്‍ ആശ്വസിച്ചവര്‍ക്ക് വെസ്റ്റിന്‍ഡീസിന്‍റെ മറ്റ് ബാറ്റ്‌സ്മാന്‍‌മാര്‍ ചേര്‍ന്ന് പരാജയം സമ്മാനിക്കുകയായിരുന്നു.

സാമുവല്‍‌സിനെ നെഹ്‌റയുടെ പന്തില്‍ രഹാനെ പിടിച്ച് പുറത്താക്കി. എട്ടുറണ്‍സായിരുന്നു സാമുവല്‍‌സ് നേടിയത്. അതായിരുന്നു അവസാനമായി സന്തോഷിച്ച നിമിഷം. പിന്നീട് ചാള്‍സും സിമ്മന്‍‌സും ചേര്‍ന്ന് താണ്ഡവമൊരുക്കി. ചാള്‍സ്(52) കൊഹ്‌ലിയുടെ പന്തില്‍ പുറത്തായപ്പോള്‍ ഇന്ത്യ വീണ്ടും ഒന്ന് ശ്വാസം വിട്ടു. സിമ്മണ്‍‌സ് മൂന്നുതവണ ക്യാച്ച് നല്‍കിയെങ്കിലും മൂന്നുതവണയും സിമ്മണ്‍‌സിനൊപ്പമായിരുന്നു ഭാഗ്യം.

പല തവണ ലൈഫ് കിട്ടിയ വിരാട് കൊഹ്‌ലിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയത്. പുറത്താകാതെ നിന്ന കൊഹ്‌ലി 63 പന്തുകളില്‍ 89 റണ്‍സെടുത്തു. 15 റണ്‍സുമായി ധോണി പിന്തുണ നല്‍കി.

40 റണ്‍സെടുത്ത രഹാനെയും 43 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായ വിക്കറ്റുകള്‍. ശിഖര്‍ ധവാന് പകരം അജിന്‍‌ക്യ രഹാനെയാണ് രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മ തകര്‍ത്തടിച്ചുവെങ്കിലും പെട്ടെന്ന് പുറത്തായി. പകരമെത്തിയ വിരാട് കൊഹ്‌ലി നാലുതവണ പുറത്താകലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കൊഹ്‌ലിക്കൊപ്പം ഉറച്ചുനിന്ന രഹാനെ ബ്രാവോയ്ക്ക് ബൌണ്ടറി ലൈനില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്.

കൊഹ്‌ലി വന്ന് നിലയുറപ്പിക്കുന്നതിന് മുമ്പ് രണ്ട് റണ്‍‌ഔട്ട് സാധ്യതകളില്‍ നിന്നാണ് രക്ഷപ്പെട്ടത്. പിന്നീട് രണ്ട് ക്യാച്ചുകളും കൊഹ്‌ലി നല്‍കിയെങ്കിലും അതും മുതലാക്കാന്‍ വിന്‍‌ഡീസ് ഫീല്‍ഡര്‍മാര്‍ക്ക് കഴിഞ്ഞില്ല. അതിന് വിന്‍‌ഡീസ് കനത്ത വില നല്‍കേണ്ടിവന്നുവെന്ന് മാത്രം.

സമീപകാലത്തൊന്നും ഇല്ലാത്ത മികച്ച ഓപ്പണിംഗാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആറ് ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 60 റണ്‍സ് പിന്നിട്ടു. റസലിന്‍റെ ഒരോവറില്‍ രണ്ട് സിക്സറുകള്‍ പറത്തി മത്സരം ശര്‍മ ആവേശത്തിലാക്കി. ഉജ്ജ്വലമായ പിന്തുണയാണ് രഹാനെ നല്‍കിയത്. ബദ്രിയാണ് ശര്‍മയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

ഫൈനലില്‍ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെയാണ് നേരിടേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :