അനുബന്ധ വാര്‍ത്തകള്‍
- ഇത് ഗെയിം ചേഞ്ചർ അല്ല ഗെയിം ഓവർ! വീണ്ടും അടിപതറി ഷങ്കർ; രാം ചരണിനും നല്ല കാലമല്ല
- എന്റെ സ്വപ്ന സിനിമ സംഭവിക്കും, വാല്പാരി 3 ഭാഗങ്ങളായി സംവിധാനം ചെയ്യും: ശങ്കര്‍
- നടന് ദിലീപ് ശങ്കര്‍ മുറിയില്‍ തലയടിച്ചു വീണതാകാമെന്ന് സംശയം; ആത്മഹത്യ അല്ലെന്നുറപ്പിച്ച് പോലീസ്
- 'മരിക്കാൻ ഭയമില്ല, പക്ഷേ എല്ലാരേയും വിട്ടു... കുടുംബത്തെ വിട്ടു... ഹോ ചിന്തിക്കാൻ വയ്യ'
- '5 ദിവസം മുന്നേ നീ വിളിച്ചപ്പോൾ സംസാരിക്കാൻ പറ്റിയില്ല': വേദനയോടെ സീമ ജി നായർ
ഒരു പാട്ടിന് വേണം 50+ കോടി, ഡാന്‍സ് കളിക്കാന്‍ നായിക, കഥ സ്ഥിരം ലഞ്ചം യൂണിവേഴ്സ് തന്നെ, കാലം മാറിയെങ്കിലും പഴയ ശങ്കര്‍ തെങ്ങിന്റെ മുകളില്‍ തന്നെ
Shankar
രാം ചരണിനെ ആഘോഷിക്കുന്ന സിനിമയെന്ന നിലയില്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ സിനിമ വിജയമാകുമെന്നാണ് കരുതുന്നത്. അതേസമയം കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തണുത്ത പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കാലമേറെ മാറിയിട്ടും പഴയ അതേ കാര്യങ്ങള്‍ സിനിമയിലൂടെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് ശങ്കര്‍ ചെയ്യുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത്തിരി മുതല്‍വനും ഇത്തിരി ശിവാജിയും ചേര്‍ന്നാല്‍ ഗെയും ചെയ്ഞ്ചറായെന്നും പുതിയ രീതിയിലോ പുതിയ കഥയോ പറയാന്‍ ശങ്കറിനില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
സിനിമയിലെ ഒരു ഗാനത്തിന് മാത്രമായി 75 കോടിയോളമാണ് ശങ്കര്‍ മുടക്കിയത്. പതിവ് രീതിയില്‍ നായകനൊപ്പം ഡാന്‍സ് കളിക്കാന്‍ ഒരു നായികയും ഒരു അടി അടിച്ചാല്‍ പറക്കുന്ന വില്ലന്മാരും സ്ഥിരം അഴിമതിക്കെതിരെ പോരാടുന്ന നായകന്മാരുമല്ലാതെ ഒന്നും തന്നെ ശങ്കറിന് പറയാനില്ല. മസാല ഏറെ പഴകിയെന്നും പണ്ടത്തെ ശങ്കരന് തെങ്ങില്‍ തന്നെ എന്നത് സംവിധായകന് ശങ്കര്‍ തെളിയിച്ചെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.