അനുബന്ധ വാര്‍ത്തകള്‍
- അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്, ഞാനതേ ചെയ്തുള്ളു: മഞ്ജു വാര്യർ
- ജലനിരപ്പ് ഉയരുന്നു; വേണ്ടിവന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കും, യുദ്ധ കാലാടിസ്ഥാനത്തില്‍ സാഹചര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
- ഇടുക്കി ഡാമിലെ ജലനിരപ്പ് 2392 അടി, 2400 ആയാൽ ഷട്ടറുകൾ തുറക്കും; സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചതായി മന്ത്രി എം എം മണി
- ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും; 'ബ്ലൂ അലേർട്ട്' പ്രഖ്യാപിച്ചു
- ശക്തമായ മഴ; ഇടുക്കി അണക്കെട്ട് നിറയാൻ ഇനി പതിനൊന്ന് അടി കൂടി
ഇടുക്കി ഡാം നിറഞ്ഞു; 26 വർഷങ്ങൾക്ക് ശേഷം തുറക്കാനൊരുങ്ങി ചെറുതോണി
ഇടുക്കി ഡാം നിറഞ്ഞു; 26 വർഷങ്ങൾക്ക് ശേഷം തുറക്കാനൊരുങ്ങി ചെറുതോണി
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഭാഗമായ ചെറുതോണിയിലെ ഷട്ടര്‍ തുറക്കാന്‍ ജലസേചന വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം മുതൽ ഇതേക്കുറിച്ച് സമീപവാസികൾക്ക് മുന്നറിയിപ്പുകൾ നൽകിവരികയായിരുന്നു. ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 2393 അടിയാണ്.
നീരൊഴുക്ക് കൂടിയാൻ ഡാം തുറക്കുകമാത്രമേ പോംവഴിയുള്ളൂ. 2403 അടിയാണ് പരമാവധി സംഭരണശേഷി. അതുകൊണ്ടുതന്നെ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഡാം തുറക്കാതെ മറ്റൊരു വഴിയുമില്ല. 26 വര്‍ഷത്തിനു ശേഷമാണ് വീണ്ടും അണക്കെട്ടു തുറക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. ഡാം തുറക്കുന്നത് ഒഴിവാക്കാനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാൽ നീരൊഴുക്ക് ശക്തമായതിനെത്തുടർന്നാണ് ജലസേചന വകുപ്പിന്റെ ഈ തീരുമാനം.
1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പദ്ധതി പ്രദേശത്ത് 94 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.