ഓരോ ഇന്ത്യയ്ക്കാരനും 54,000 രൂപയ്ക്ക് കടക്കാരൻ; കടം പെരുകുന്ന വഴികൾ

ഓരോ ഇന്ത്യക്കാരന്റെയും തലയ്ക്ക് മുകളിൽ 54,000 രൂപയുടെ കടം

aparna shaji| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (11:51 IST)
ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ സാധനങ്ങള്‍ വാങ്ങുകയും അത് ഇന്‍സ്റ്റാള്‍മെന്‍റ് ആയി അടക്കാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്ന മാർഗമാണ് ഓപ്ഷൻ. 2016 മാർച്ച് 31ൽ 32.21 കോടി രൂപയ്ക്ക് കടക്കാരനായിരിക്കുകയാണ് ഇന്ത്യ. 2009 മുതൽ ഉള്ള കണക്കെടുത്താൽ ഓരോ വർഷവും ഈ കണക്ക് വർധിച്ച് കൊണ്ടേ ഇരിക്കുന്നു. ഇ എം ഐ പേയ്മെന്റ്, മറ്റ് പേഴ്സണൽ ലോൺ എന്നിവയുടെ ഉപയോഗം ക്രമാതീതമായി വളർന്നതോടെയാണ് ഒരോ ഇന്ത്യക്കാരനും വലിയൊരു തുകയ്ക്ക് കടക്കാരനായിരിക്കുന്നത്.

2009 മുതൽ 2016 വരെയുള്ള കണക്കെടുത്താൽ ഏകദേശം പതിന്മടങ്ങ് തുകയ്ക്കാണ് ഒരിന്ത്യക്കാരൻ കടക്കാരനായിരിക്കുന്നത്. 30,171 രൂപയായിരുന്നു 2009 -10 കാലയളവിൽ ഒരിന്ത്യക്കാരൻ അടയ്ക്കേണ്ടിയിരുന്ന തുക. 2013 -14 വർഷത്തിൽ കടം പെരുകി 45,319 ഉം, 2014- 15 വർഷത്തിൽ 49,270 ഉം ആയി ഉയർന്നു. ടെക്നോളജിയുടെ വളർച്ചയ്ക്കനുസരിച്ച് 2015-16 കാലയളവിൽ കടം കുത്തനെയാണ് ഉയർന്നത്. 53,796 രൂപ!. പലിശ വളരെ കൂടുതലായതോടെ അടയ്ക്കേണ്ട തുകയും ഇരട്ടിക്കുകയാണ്.

കടമെടുത്ത തുകയ്ക്ക് നൽകുന്ന പലിശ വളരെ കൂടുതലാണ്. 20019ൽ 213 കോടി രൂപയാണ് പലിശ മാത്രമായി ജനങ്ങൾ അടച്ചത്. അടുത്ത വർഷം അത് 374 കോടിയും പിന്നീടുള്ള വർഷത്തിൽ 402 കോടിയും ആയി വർധിച്ചു. 2016ൽ അത് 442 കോടിയിൽ എത്തി നിൽക്കുകയാണ്. ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 50 ശതമാനം മാത്രമാണ് ഇന്ത്യയുടെ ബാഹ്യമായ ഡെബിറ്റ് എന്നു പറയുന്നത്.
(ഉള്ളടക്കത്തിന് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :