ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ഏറ്റുമുട്ടല്‍, 22 മരണം

കെയ്‌റോ| Joys Joy| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (09:35 IST)
ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 22 പേര്‍ മരിച്ചു. ഈജിപ്‌തിലെ കെയ്‌റോയിലാണ് സംഭവം. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കെയ്‌റോയിലെ എയര്‍ ഡിഫന്‍സ് സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരം. കെയ്‌റോയിലെ ഫുട്‌ബോള്‍ ക്ലബുകളായ സമലേകും എന്‍പിയും തമ്മിലായിരുന്നു മത്സരം. രണ്ടു ക്ലബുകളുടെയും ആരാധകര്‍ തമ്മിലായിരുന്നു ഗാലറിയില്‍ ഏറ്റുമുട്ടല്‍ നടന്നത്.

ആരാധകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഇവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന് ആളുകള്‍ചിതറിയോടി. ഓട്ടത്തിനിടയില്‍ തിക്കിലും തിരക്കിലും ഉള്‍പ്പെട്ടാണ് 22 പേര്‍ മരിച്ചത്. ഇതിനിടെ കാണികള്‍ സ്‌റ്റേഡിയത്തില്‍ പലയിടത്തും തീയിട്ടത് പരിഭ്രാന്തി പരത്തി.

2012ല്‍ പോര്‍ട്ട് സെഡിലെ സ്‌റ്റേഡിയത്തിലുണ്ടായ സംഘര്‍ഷത്തില്‍ 73 പേര്‍ മരിച്ചിരുന്നു. 100 ലധികം പേര്‍ക്ക് പരിക്കേറ്റു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :