ക്രിസ്റ്റ്യാനോ പീഡന വീരനോ?- വെളിപ്പെടുത്തലുകൾ കൂടുന്നു

അപർണ| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (14:36 IST)
പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റോണാൾഡൊയ്ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി കൂടുതൽ പേർ രംഗത്ത്. റൊണാൾഡോ തന്നെയും ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി 3 യുവതികളാണ് ഇപ്പോൾ പുതിയതായി രംഗത്തു വന്നിരിക്കുന്നത്.

മുപ്പത്തിമൂന്നുകാരനായ സൂപ്പർ താരം കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നത്. 2009-ൽ റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി കാതറിൻ മയോർഗ എന്ന അമേരിക്കൻ നിശാക്ലബ് സുന്ദരിയാണ് ആദ്യം രംഗത്തു വന്നത്.

ഈ കേസ് ലാസ് വഗാസ് പൊലീസ് പുനരന്വേഷണം നടത്തുന്നതിനിടയിലാണ് മറ്റു ആരോപണങ്ങൾ കൂടി ഉയർന്നിരിക്കുന്നത്. കാതറിൻ ആരോപിക്കുന്നത്‌ പോലെ ഒരു പാർട്ടിക്കിടയിൽ റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് രണ്ടാമത്തെ യുവതിയുടെയും ആരോപണം.

യുവതി തന്നെ നേരില്‍ വിളിച്ച് പീഡന വിവരങ്ങള്‍ പറയുകയായിരുന്നുവെന്നും വിശദാംശങ്ങള്‍ ലാസ് വഗാസ് പൊലീസിന് കൈമാറിയതായും കാതറഈന്‍ മോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്‌ലി സ്റ്റോവാൾ വ്യക്തമാക്കി.

മറ്റു രണ്ടു യുവതികളെ റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചോ എന്നു വ്യക്തമല്ല. പുതിയ ആരോപണങ്ങൾ എല്ലാം വ്യക്തമായി അന്വേഷിച്ചു വരികയാണെന്നും സ്റ്റോവാള്‍ അറിയിച്ചു.

ബലാത്സംഗ ആരോപണത്തെ തുടർന്ന് ക്രിസ്റ്റ്യാനോയെ പോളണ്ടിനും സ്കോട്ട്ലന്‍റിനും എതിരായ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമില്‍ നിന്ന് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :