ചട്ടന്പിസ്വാമി ജയന്തി

WEBDUNIA|
തൈക്കാട്ട് അയ്യാവ് എന്ന് പ്രസിദ്ധനും സുബ്രഹ്മണ്യോപാസകനുമായ ഹഠയോഗിയില്‍ നിന്നും ഹഠയോഗ വിദ്യകളും തമിഴ്വേദാന്തപദ്ധതിയുടെ ചില പ്രാഥമികപാഠങ്ങളും വശമാക്കി.

പ്രസിദ്ധ ദ്രാവിഡഭാഷാ പണ്ഡിതനായിരുന്ന സ്വാമിനാഥദേശികര്‍, ദക്ഷിണേന്ത്യയിലെ പ്രശസ്തപണ്ഡിതനായ കല്ലടൈക്കുറിച്ചി സുബ്ബജടാപഠികര്‍ എന്നിവരില്‍ നിന്നും തമിഴ്, സംസ്കൃതം എന്നീ വിഷയങ്ങളിലും തര്‍ക്കം, വ്യാകരണം, വേദാന്തം മുതലായവയിലും അവഗാഹം നേടി.

വിവിധ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാന്‍ വശമുണ്ടായിരുന്നു. മരുത്വാമലയില്‍ വച്ച് ആത്മാനന്ദസ്വാമികളില്‍ നിന്ന് യോഗവിദ്യയുടെ ഉപരിപാഠങ്ങള്‍ വശമാക്കി.

ഷണ്‍മുഖദാസന്‍ എന്ന പേരോടുകൂടി തന്‍െറ 28-ാംമത്തെ വയസില്‍ ചട്ടന്പിസ്വാമികള്‍ സ്വദേശത്ത് തിരിച്ചെത്തി. അദ്ദേഹത്തിന്‍െറ നാനാവിഷയങ്ങളിലുള്ള പ്രതിഭാവിലാസത്തില്‍ അത്ഭുതപ്പെട്ടുപോയ കൂപക്കരമഠത്തിലെ പോറ്റിയാണ് "വിദ്യാധിരാജ'നെന്ന് വിശേഷിപ്പിച്ചത്.

വടിവീശ്വരത്ത് വെച്ചു കണ്ടുമുട്ടിയ ഒരവധൂതന്‍െറ അനുഗ്രഹത്താല്‍ ഷണ്‍മുഖദാസന് ജ്ഞാനോദയമുണ്ടായി.

ചട്ടന്പിസ്വാമികള്‍ക്ക് ഏകദേശം മുപ്പതു വയസ്സു പ്രായമുള്ളപ്പോള്‍, ശ്രീനാരായണഗുരുവിനെ പരിചയപ്പെട്ടു. നാണുവാശാനെന്നായിരുന്നു അന്ന് നാരായണഗുരു അറിയപ്പെട്ടിരുന്നത്.

പ്രാചീനമലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി, ക്രിസ്തുമതച്ഛേദനം, ജീവകാരുണ്യ നിരൂപണം, നിജാനന്ദവിലാസം, മുതലായവയാണ് കൃതികള്‍. നീലകണ്ഠ തീര്‍ത്ഥ പാദ സ്വാമികള്‍, ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ എന്നിവര്‍ ശിഷ്യന്മാരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :