അളിവേണി എന്തു ചെയ്‌വു

കെ.വി. മോഹന്‍കുമാര്‍

WEBDUNIA|
കേശുകനമ്മാവന്‍ പകല്‍ മുഴുവന്‍ "ബാല്യകാലസഖി അരിച്ചുപെറുക്കിയിരുന്നു. കഥ ഏഴാമധ്യായമെത്തിയതും അതുവരെ മാന്പഴം പെറുക്കിയും കളിതമാശ പറഞ്ഞും നടന്നിരുന്ന മജീദും സുഹ്റയും ഏതോ പന്തികേടിലേക്കു നീങ്ങുന്നതായി തോന്നി. സുഹ്റ മജീദിന്‍റെ വലതുകാലടി കവിളില്‍ ചേര്‍ത്തതും ഉള്ളംകാലില്‍ ഗാഢമായി ചുംബിച്ചതും മേദിനി അമ്മായി കേള്‍ക്കെ ഉറക്കെയാണ് വായിച്ചത്. സുഹ്റയുടെ ചുവന്ന ചുണ്ടുകള്‍ മജീദിന്‍റെ ചുണ്ടില്‍ അമര്‍ന്നതും "ശിവനേ' എന്നുരുവിട്ട് മേദിനി അമ്മായി ചെവിപൊത്തി.

"ആയിരമായിരം ചുംബനങ്ങള്‍'. കേശുകനമ്മാവന്‍ തപ്പിത്തടഞ്ഞു വായിച്ചു.- "കണ്ണ്, നെറ്റി, കവിള്‍, കഴുത്ത്, നെഞ്ച്... മേദിനി കേക്ക്ണൊണ്ടോ?'

"ഒണ്ടേ,' അമ്മായി ചൂളി.

കേശുകനമ്മാവന്‍ വായന തുടര്‍ന്നു. "സുഹ്റ അന്നേരം ആകെ വിറച്ചു. എന്തോ സംഭവിച്ചു....'

"എന്താ സംഭവിച്ചെ?' മേദിനി അമ്മായി ആകംക്ഷയോടെ നോക്കി.

"കുരുപൊട്ടി.' കേശുകനമ്മാവന്‍ അര്‍ത്ഥം പിടികിട്ടാതെ നിര്‍ത്തി നിര്‍ത്തി വായിച്ചു. "സുഹ്റ പറയ്കേണ് കുരുപൊട്ടീന്ന്.'

"കുരുവോ?' മേദിനി അമ്മായി ഊഹിച്ചു. "മൂലക്കുരുവായിരിക്കും.'

"അശ്രീകരം!' കേശുകനമ്മാവന്‍ ബാല്യകാലസഖി ദൂരേക്കെറിഞ്ഞു. "ഏത് പരമശിവനായാലും ശരി രണ്ടേലൊന്നെനിക്കിന്നറീണം.'



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :