അളിവേണി എന്തു ചെയ്‌വു

കെ.വി. മോഹന്‍കുമാര്‍

WEBDUNIA|
കഥയിലേയ്ക്കു കടക്കും മുന്‍പ് അളിവേണിയെ പരിചയപ്പേടുത്തേണ്ടതുണ്ടല്ലോ

ഇരുനിറത്തിന്‍റെ ചന്തത്തില്‍ നീണ്ടിടംപെട്ട കണ്ണുകള്‍ക്ക് ഉടമയെങ്കിലും തന്നെയാരും ഗൗനിക്കുന്നില്ലല്ലോ എന്നവള്‍ നിരാശപ്പെടാറുണ്ട്. വിലകുറഞ്ഞതോ അവിടവിടെ തുന്നിച്ചേര്‍ത്തതോ ആയ നീലന്‍പാവാടയും ദാവണിയും കലാലയജീവിതത്തിനു ചേര്‍ന്നതല്ലെന്ന് ആരെക്കാളും അളിവേണിക്കറിയാം. അരോരുമില്ലാതെ വകയിലൊരമ്മാവന്‍റെ തണലില്‍ ജീവിക്കുന്ന അവള്‍ക്ക് അതില്‍ പരാതിയോ പരിഭവമോയില്ല.

സിന്‍ഡ്രല്ലയുടെ കഥയിലേതുപോലെ, രാവിലെ അടുക്കളജോലികള്‍ ഒതുക്കിവച്ച ശേഷമാണ് കോളജിലേയ്ക്കു പുറപ്പെടാനാവുക. തീയൂതിയൂതി മുഖം കരുവാളിച്ചിട്ടുണ്ടാവും.

ചാരത്തിന്‍റെ ചെതുന്പലുകള്‍ അളകങ്ങളില്‍ അടിഞ്ഞിരിപ്പുണ്ടാവും. കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പുചാലിനെ പൊന്നിന്‍റെ നൂലിഴയെന്നു വിളിക്കാം.

പുസ്തകങ്ങള്‍ മാറോടടുക്കി അവള്‍ കോളജിലെത്തുന്പോഴേയ്ക്കും ആദ്യത്തെ "അവര്‍' ആരംഭിച്ചിരിയ്ക്കും. ജാക്കറ്റിന്‍റെ പിന്നില്‍ താളെ അറ്റത്തോളം തുന്പുകെട്ടിയിട്ട മുടിയില്‍ നിന്ന് ഈറന്‍ ഇറ്റുന്നുണ്ടാവും. മുടിയുണക്കാനോ ചീകിയൊതുക്കാനോ പൊട്ടുകുത്താനോ നേരമില്ല. പിന്നെ എന്തിനവളെ കോളജില്‍ വിടുന്നു എന്നു ചോദിച്ചാല്‍ കേശുകനമ്മാവന് ഉത്തരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :