ഹിമാചല്‍ പ്രദേശില്‍ നിയമസഭാ വോട്ടെടുപ്പ് ആരംഭിച്ചു

ഹിമാചല്‍ പ്രദേശില്‍ നിയമസഭാ വോട്ടെടുപ്പ് തുടങ്ങി

ഷിംല| AISWARYA| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (09:33 IST)
ഹിമാചല്‍പ്രദേശ് നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു. ആകെയുള്ള 68 സീറ്റുകളിലേക്ക് ബിജെപിയും കോണ്‍ഗ്രസും മത്സരിക്കുന്നുണ്ട്. രാവിലെ എട്ട് മണി മുതലാണ് വോട്ടെടുപ്പ്. ബി‌എസ്‌പി 42 സീറ്റിലും സിപി‌എം 14 സീറ്റിലും മത്സരിക്കുന്നുണ്ട്. അതിന് പുറമേ സ്വാഭിമാന്‍ പാര്‍ട്ടിയും ലോക് ഗഠ്ബന്ധന്‍ പാര്‍ട്ടിയും ആറുവീതം സീറ്റുകളിലും സിപിഐ മുന്നുസീറ്റിലും മത്സരിക്കുന്നു.

ഹിമാചല്‍ പിടിക്കാന്‍ ശക്തമായ പ്രചരണപരിപാടികള്‍ ബിജെപിയും കോണ്‍ഗ്രസും സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി 450ല്‍ പരം റാലികള്‍ ഹിമാചലില്‍ നടന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :