മസ്രത്ത് ആലവും യാസിന്‍ മാലിക്കും പൊലീസ് കസ്റ്റഡിയില്‍

ശ്രീനഗര്‍| JOYS JOY| Last Modified ചൊവ്വ, 14 ഏപ്രില്‍ 2015 (18:18 IST)
കശ്‌മീരിലെ വിഘടനവാദി നേതാക്കളായ യാസിന്‍ മാലിക്, മസ്രത്ത് ആലം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കശ്‌മീരില്‍ സംഘര്‍ഷമേഖല സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

സൈന്യവും തീവ്രവാദികളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലെ ത്രാല്‍ ജില്ലയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പ്രതിഷേധക്കാരും സുരക്ഷാ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടേക്ക് വരുന്നതിനിടയിലാണ് ആലത്തെയും മാലികിനെയും അറസ്റ്റ് ചെയ്തത്.

സംഘര്‍ഷനത്തിനിടെ സി ആര്‍ പി എഫ് ജവാന്റെ എ കെ 47 റൈഫിള്‍ പ്രതിഷേധക്കാര്‍ തട്ടിയെടുത്തു. വ്യാജ ഏറ്റുമുട്ടലില്‍ യുവാവിനെ സൈന്യം വധിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. എന്നാല്‍, മരിച്ച യുവാവിന് തീവ്രവാദി ബന്ധമുണ്ടെന്നാണ് സൈന്യം പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :