ഉദ്യോഗാര്‍ത്ഥിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്തു

പൂനെ| WEBDUNIA|
ഉദ്യോഗത്തിന് വേണ്ടിയുള്ള അഭിമുഖത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴി വിവാഹിതയായ ഇരുപത്തിയഞ്ചുകാരിയെ കാറില്‍ വച്ച് മൂന്നംഗ സംഘം മണിക്കൂറുകളോളം കൂട്ടബലാത്സംഗത്തിനിരയാക്കി. പൂനെയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത് എന്ന് പൊലീസ് പറയുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഹിഞ്ചെവാഡി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഒരു മാസത്തിനു മുമ്പ് മാത്രമാണ് ബലാത്സംഗത്തിന് ഇരയായ യുവതി യുഎസില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയത്. അഭിമുഖം കഴിഞ്ഞശേഷം വൈകിട്ട് നാലരയോടെ വീട്ടിലേക്ക് മടങ്ങിപ്പോകാനായി ഇവര്‍ ഒരു ടാക്സിയില്‍ കയറിയതാണ് ശപിക്കപ്പെട്ട ആക്രമണത്തിന് ഇരയാവാന്‍ കാരണമായത്.

ടാക്സിയില്‍ മൂന്ന് പുരുഷന്‍‌മാരുണ്ടായിരുന്നു. പൂനെയില്‍ ‘ഷെയര്‍ ടാക്സി’ പതിവാ‍യതിനാല്‍ പുരുഷന്‍‌മാരുടെ സാന്നിധ്യത്തില്‍ അപാകതയൊന്നും തോന്നിയില്ല. എന്നാല്‍, ഇവര്‍ തന്നെ അജ്ഞാതമായ ഒരിടത്ത് എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് യുവതി പൊലീസിനെ അറിയിച്ചു.

രാത്രി പന്ത്രണ്ട് മണിയോടെയാണ് തന്നെ അക്രമികള്‍ സ്വതന്ത്രയാക്കിയത് എന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :