‘കരുണ’ കാണിക്കാത്ത യോഗിയുടെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ബിജെപി എം എല്‍ എ ബലാത്സംഗം ചെയ്തു, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല: യുവതി ആത്മഹത്യക്ക് ശ്രമിച്ചു

അപര്‍ണ| Last Modified തിങ്കള്‍, 9 ഏപ്രില്‍ 2018 (08:22 IST)
ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് നടപടികള്‍ ഒന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യാശ്രമം നടത്തിയത്.

ഉനയില്‍ നിന്നുള്ള ബിജെപി എം എല്‍ എയായ കുല്‍ദീപ് സിംഗ് സെങ്കറും അദ്ദേഹത്തിന്റെ കൂട്ടാളികളും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. കുല്‍ദീപിനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളാണ് തന്റെ കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് യുവതി പറയുന്നു.

വീട്ടുകാരെ അയാളുടെ ആളുകള്‍ തല്ലിച്ചതച്ചെന്ന് യുവതി പറയുന്നു. സംഭവത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഓരോ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അയാള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ ആളായതിനാലാണ് നടപടികളൊന്നും ഉണ്ടാകാത്തതെന്ന് യുവതി പറയുന്നു.

തന്നെ ബലാത്സംഗം ചെയ്തത് ബിജെപി എംപിയാണെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയായിരുന്നു പെണ്‍കുട്ടിയുടെ പ്രതിഷേധം. യോഗിയുടെ വസതിക്ക് മുന്നിലെത്തിയ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ചെയ്യാനാണ് ശ്രമിച്ചത്. കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇനിയും ആത്മഹത്യക്ക് ശ്രമിക്കുമെന്ന് യുവതി പറഞ്ഞു.

അതേസമയം യുവതിക്ക് കുഴപ്പമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് ഈ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :