സാരിക്കു പകരം ചുരിദാർ, വീട്ടിൽ നിന്ന് ആഹാരം; ശശികലയ്ക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതായി ആരോപണം

ആരോപണങ്ങളുമായി സഹതടവുകാര്‍ ; ശശികലയ്ക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങള്‍

ബെംഗളൂരു| Aiswarya| Last Updated: തിങ്കള്‍, 27 മാര്‍ച്ച് 2017 (09:55 IST)
സ്വത്ത് കേസിൽ തടവുശിക്ഷയനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിൽ അധികൃതർ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതായി സഹതടവുകാരുടെ ആരോപണം.

ജയില്‍ വസ്ത്രങ്ങള്‍ക്ക് പകരം ചുരിദാർ ധരിക്കുന്നതായും ജയിൽഭക്ഷണത്തിന് പകരം വീട്ടിൽ നിന്നുള്ള ആഹാരം കഴിക്കുന്നതായുമാണ് പ്രധാന ആരോപണങ്ങള്‍. ഇവര്‍ക്ക് ജയിലില്‍ ഭാരിച്ച ജോലികൾ ഒഴിവാക്കി ഒഴിവുസമയങ്ങളിൽ തോട്ടം നനയ്ക്കലാണ് നൽകിയിരിക്കുന്നത്. കുടാതെ ജയിലിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും മറ്റു തടവുകാരെപ്പോലെ പൊക്കം കുറഞ്ഞ ബി-ഗേറ്റുകളല്ല ഉപയോഗിക്കുന്നതെന്നും പരാതിയുണ്ട്. സഹോദരഭാര്യ ജെ. ഇളവരശിയുടെ സഹായത്തോടെ ശശികല ആത്മകഥാ രചനയ്ക്കുള്ള ഒരുക്കങ്ങളിലാണെന്ന് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :