കാവല്‍ക്കാരില്ലാത്ത ഗേറ്റില്‍ വാഹനത്തില്‍ ട്രെയിനിടിച്ച് മന്ത്രിയടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു

ജയ്പുര്‍| Last Modified ചൊവ്വ, 20 മെയ് 2014 (09:01 IST)
രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും കാവല്‍ക്കാരില്ലാത്ത റെയില്‍‌വെ ഗേറ്റുകളിലുണ്ടായ അപകടങ്ങളില്‍ മന്ത്രിയടക്കം ഏഴുപേര്‍ മരിച്ചു. യുപിയിലെ ഖല്‍സാഹയില്‍ ട്രെയിന്‍ കാറിലിടിച്ച് ഉത്തര്‍പ്രദേശ് മന്ത്രിയും രണ്ട് ഉദ്യോഗസ്ഥരും മരിച്ചു.

സമാജ് വാദി പാര്‍ട്ടിനേതാവും സഹമന്ത്രിയുമായ സതായ്രാം യാദവാണ്(61) കൊല്ലപ്പെട്ടത്.
മന്ത്രിയുടെ ഗണ്‍മാന്‍ ഭിഖ്റാം വര്‍മ, കാര്‍ഡ്രൈവര്‍ രോഹിത് ദീക്ഷിത് എന്നിവരാണ് മരിച്ച രണ്ടുപേര്‍.

രാജസ്ഥാനിലെ ചിറ്റോര്‍ഗഢ് ജില്ലയിലെ സന്ധ്യാപുരയില്‍ ചന്തയിലേക്ക് പോവുകയായിരുന്ന ചെറുട്രക്കാണ് ട്രെയിനിലിടിച്ചത്. അപകടത്തില്‍ മൂന്നു സ്ത്രീകളടക്കം ആറുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. രണ്ടിടത്തും കാവല്‍ക്കാരനില്ലാത്ത റെയില്‍വേ ഗേറ്റാണ് അപകടകാരണമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :