സ്‌കൂള്‍ അധ്യാപികയുടെ ക്രൂരമര്‍ദനമേറ്റ് എട്ട്‌ വയസുകാരി മരിച്ചു

ദൗസ| Last Modified വെള്ളി, 29 ഓഗസ്റ്റ് 2014 (13:37 IST)
സ്‌കൂള്‍ അധ്യാപികയുടെ ക്രൂരമര്‍ദനമേറ്റ് എട്ട്‌ വയസുകാരി മരിച്ചു. രാജസ്‌ഥാനിലെ നന്ദേര ഗ്രാമത്തില്‍ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം‌.

വിദ്യര്‍ഥിനി നോട്ടുബുക്ക്‌ മറന്നു പോയതാണ്‌ അധ്യാപികയ്ക്ക് പ്രകോപനമുണ്ടാവാന്‍ കാരണം‌. മര്‍ദനമേറ്റതിനെ തുടര്‍ന്ന്‌ കുട്ടിക്ക്‌ പനിപിടിച്ചിരുന്നു. ആദ്യം സമീപത്തുളള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്‌ധ ചികിത്സയ്‌ക്കായി ജയ്‌പൂരിലെ ആശുപത്രിയിലേക്ക്‌ മാറ്റാനായിരുന്നു നിര്‍ദേശം.

എന്നാല്‍ ജയ്‌പൂരിലെത്തും മുന്‍പ്‌ മരണം സംഭവിച്ചിരുന്നു. മരിച്ച കുട്ടിയുടെ പിതാവ്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ അധ്യാപികയ്ക്കെതിരെ കൊലപാതക കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :