തീര്‍ഥാടകയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി

ജയ്പൂര്‍| VISHNU.NL| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (18:30 IST)
രാജസ്ഥാനില്‍ അജ്മീര്‍ തീര്‍ഥാടനത്തിനെത്തിയ കൊല്‍ക്കൊത്ത സ്വദേശിയായ 22കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ജയ്പൂരില്‍ നിന്നും അജ്മീര്‍ ഷെരീഫ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

ബുധനാഴ്ച ജയ്പൂരില്‍ എത്തിയ യുവതി ടാക്‌സിയില്‍ അജ്മീറിലേക്ക് പോകവേ നാലു യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ബൈക്കുകളിലെത്തിയ നാലു പേരാണ് പ്രതികളെന്ന് യുവതി പിന്നീട് പൊലീസിനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :