കണ്ണില്ലാത്ത ക്രൂരത, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു

മാവു (ഉത്തർപ്രദേശ്)| VISHNU N L| Last Updated: തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (11:25 IST)
ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പതിനെട്ടുകാരി വെടിയേറ്റു കൊല്ലപ്പെട്ടു. പീഡനത്തിരയായ പെണ്‍കുട്ടിയും സഹോദരനും ഡോക്ടറിനേ കാണാന്‍ പോയ സമയത്തായിരുന്നു
ആക്രമണം ഉണ്ടായത്. ബൈജാപൂർ ഗ്രാമത്തിലെ ദക്ഷിൺതോല മേഖലയിൽ ബൈക്കിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയേ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ പെൺകുട്ടി മരിച്ചു.

2011 ജൂൺ ആറിനാണ് പ്രദേശത്തെ ഒരു കോളജിന്റെ മാനേജറായിരുന്ന ബി കെ സിങ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അതേ കോളജിലെ വിദ്യാർഥിയായിരുന്നു പെൺകുട്ടി. കേസില്‍ രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ കോടതിയില്‍ മൊഴിനല്‍കാന്‍ ഹാജരാകാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. അതേസമയം, കൊലപാതകത്തിനു പിന്നിൽ പെൺകുട്ടിയെ പീഡിപ്പിച്ചവരാണെന്ന് ആരോപിച്ച് ഗ്രാമവാസികളും ബന്ധുക്കളും ബലിയ ദേശീയപാത ഉപരോധിച്ചു.

പീഡനക്കേസ് പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി കെ സിങ്
നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും
കോളജിലെ പ്യൂണിന്റെ കൊലപാതകത്തിൽ പെൺകുട്ടിയുടെ സഹോദരനെ കുടുക്കിയതായും കുടുംബാങ്ങള്‍ ആരോപിച്ചു. അതേസമയം നേരത്തെ പെൺകുട്ടിയുടെ മുതിർന്ന സഹോദരിയെയും ഇയാൾ മാനഭംഗപ്പെടുത്തിയെന്നും ഗർഭിണിയായതിനെ തുടർന്ന് അവർ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും കുടുംബം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :