സൗദി നയതന്ത്രജ്ഞൻ നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ചത് അതിക്രൂരമായി; മാറിടങ്ങളും രഹസ്യഭാഗങ്ങളും ചതഞ്ഞ നിലയില്‍

നയതന്ത്രജ്ഞന്റെ പീഡനം , സൗദി എംബസി , നേപ്പാളി പെണ്‍കുട്ടികള്‍
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (16:48 IST)
സൗദി അറേബ്യൻ നയതന്ത്രജ്ഞന്‍ നേപ്പാൾ സ്വദേശികളായ അമ്മയേയും മകളേയും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായി മെഡിക്കൽ സംഘം. ശാരീരികമായും മാനസികമായും പീഡനം നടത്തപ്പെട്ടതായും ലൈംഗിക അവയവങ്ങള്‍ തകര്‍ക്കപ്പെട്ടതായും മെഡിക്കൽ സംഘത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

നേപ്പാൾ സ്വദേശികളായ അമ്മയേയും മകളേയും വീട്ടുജോലിക്കെന്ന പേരിൽ ആദ്യം കൊണ്ടു പോയത് ജിദ്ദയിലേക്കാണെന്നും യുവതികള്‍ വ്യക്തമാക്കുന്നുണ്ട്. അവിടെ എത്തിയശേഷം പീഡനം ആരംഭിക്കുകയും ചെയ്‌തു. ഗുഡ്ഗാവിലെ സൗദി എംബസിക്കടുത്തുള്ള ഫ്ലാറ്റിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. ഫ്ലാറ്റില്‍ അതിഥികളായെത്തിയവര്‍ പലരും ക്രൂരമായ മാനഭംഗപ്പെടുത്തിയിരുന്നതായും ഇവര്‍ വ്യക്തമാക്കി.

നാൽപതും ഇരുപതും വയസുള്ള സ്ത്രീകളെ അതിക്രൂരമായ രീതിയിലാണ് പീഡിപ്പിച്ചിരുന്നത്. മകൾക്കാണ് പീഡനം കൂടുതല്‍ ഏല്‍ക്കേണ്ടിവന്നത്. ലൈംഗികാവയവങ്ങള്‍ മുറിവ് പറ്റിയ നിലയിലാണ്. മാറിടങ്ങളിലും രഹസ്യഭാഗത്തും ചതവിന്റെ അടയാളങ്ങളുണ്ട്.
മകളുടെ ഇടത്‌ കൈത്തണ്ടയില്‍ കത്തികൊണ്ടുളള മുറിവ്‌ ഉണ്ടെന്നും അമ്മയുടെ തലയോട്ടിയില്‍ ചതവുകള്‍ ഉണ്ടെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് മെഡിക്കൽ സംഘം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, സംഭവത്തില്‍ കേസെടുത്തെങ്കിലും നയതന്ത്രജ്ഞനെ അറസ്റ്റ് ചെയ്തിട്ടില്ല. കേസുമായി സഹകരിക്കണമെന്ന് ഇന്ത്യ സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പീഡനത്തിന്റെ പരുക്കിൽ നിന്നും ഇവർ പൂർണ മോചിതരാകാൻ വർഷങ്ങളെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാ വിധത്തിലും പീഡനം നടത്തിയെന്നാണ് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :