എണ്ണവില കുറയ്ക്കാത്ത മോഡി ജനവഞ്ചകനാണോ?

ന്യൂഡല്‍ഹി| vishnu| Last Updated: ശനി, 17 ജനുവരി 2015 (13:01 IST)
നമ്മുടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ആരുമറിയാതെ നികുതി കൂട്ടുന്നത് സംസ്ഥാനത്തെ സാമ്പത്തികപ്രയാസം കാരണമാണ് എന്ന് ഇപ്പോള്‍ മനസിലായില്ലേ. കോടികളാണ് സര്‍ക്കാരിന് ഇതിലൂടെ വരുമാനമായി ലഭിക്കുന്നത്. ഇപ്പോഴത്തെ വിലയനുസരിച്ച് ഏറ്റവും ചുരുങ്ങിയത് ഏഴര രൂപയുടെ കുറവെങ്കിലും വരുത്തേണ്ടതായിരുന്നു. അതിനു പകരം നാമാത്രമായ തുകയാണ് കുറവ് വരുത്തിയത്. അതുകൊണ്ട് ബജറ്റ് വരെ ഈ രീതിയില്‍ പോവുകയെന്ന തന്ത്രമായിരിക്കും ഇരുസര്‍ക്കാരുകളും സ്വീകരിക്കുക.
 
രാജ്യത്തെ എണ്ണവിപണി ഇപ്പോഴും നിയന്ത്രിക്കുന്നത് കേന്ദ്രം തന്നെയാണ്. എണ്ണവിപണിയുടെ സിംഹഭാഗവും ഇപ്പോഴും നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ കമ്പനികള്‍ തന്നെയാണ്. അപ്പോള്‍ ലാഭമുണ്ടാക്കുന്നുവെന്ന് പറയുന്നത് സര്‍ക്കാറിനു തന്നെയാണ് കിട്ടുന്നത്. ഇപ്പോള്‍ പെട്രോളിന് 58 പൈസയും ഡീസലിന് 75 പൈസയുമാണ് കമ്പനികള്‍ക്ക് അധികം ലഭിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ കമ്പനികളില്‍ നിന്നും 7000 കോടിയുടെ അധികവരുമാനം കേന്ദ്രസര്‍ക്കാരിന് വേറെയും ലഭിക്കും. കാരണം രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളായ എച്ച് പി സി എല്‍ ‍, ഐ ഒ സി, ബി പി സി എല്‍ എന്നീ മൂന്നു പ്രധാനകമ്പനികളും സര്‍ക്കാരിന്റേതാണ് എന്നതുതന്നെ കാരണം.
 
ഇനി നമ്മുടെ നാട്ടുകാരുടെ സ്വഭാവം കൂടി കണക്കിലെടുക്കേണ്ടി വരും. പെട്രോളിന്റെ പണം ഇത്രയാണെന്ന് ജനങ്ങള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞതാണ്. അതില്‍ അന്താരാഷ്‌ട്രവിപണിക്കനുസരിച്ച് ചെറിയ ചെറിയ കുറവുകള്‍ വരുത്തുന്നുണ്ട്. വന്‍തോതില്‍ കുറവ് വരുത്തുന്നത് സാമ്പത്തികമായും രാഷ്‌ട്രീയമായും സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കും. അന്താരാഷ്‌ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില റോക്കറ്റു പോലെ കുതിച്ചുയര്‍ന്നാല്‍ അതേ വേഗതയില്‍ നമുക്ക് വര്‍ദ്ധിപ്പിക്കാനാവില്ല. അവിടെ ഈ അധികരിച്ച നികുതികള്‍ പരിച പോലെ പ്രവര്‍ത്തിക്കും. അധികമായി ഉയരുമ്പോള്‍ അധികരിച്ച നികുതികള്‍ പിന്‍വലിക്കുകയെന്ന തന്ത്രം. പ്രത്യക്ഷത്തില്‍ വില വര്‍ദ്ധന പെട്ടെന്ന് ജനങ്ങളിലെത്തില്ല.
 
ഇനി ബിജെപി പറയുന്നത് കൂടി നോക്കാം. വില ഈ നിലയില്‍ എത്തിച്ചത് ഇത്രയും കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് അവരുടെ വാദം. അധികം ലഭിക്കുന്ന നികുതി പണം റോഡുകള്‍ ‍, ബസ്സുകള്‍ ‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നീ അടിസ്ഥാനകാര്യങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. അതിനുവേണ്ടിയുള്ള ഫണ്ട് സമാഹരിക്കുന്നതിനാണ് ഈ പണം മാറ്റി വെച്ചിട്ടുള്ളത്. ജനങ്ങളുടെ പണം ജനങ്ങള്‍ക്കു തന്നെ നേരിട്ടു നല്‍കുന്നു. അധികനികുതി വരുമാനത്തിലൂടെ ഏറ്റവും ചുരുങ്ങിയത് 30000 കോടി രൂപയെങ്കിലും ഖജനാവിലെത്തും. കൂടാതെ സര്‍ക്കാര്‍ കമ്പനികളുടെ ലാഭത്തിന്റെ വിഹിതവും.

 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :