മോഡി തട്ടിപ്പുകാരന്‍, വിദേശയാത്രകളും സ്വീകരണങ്ങളും നാടകം: കട്ജു

  നരേന്ദ്ര മോഡി , മാർക്കണ്ഡേയ കട്ജു , ആർഎസ്എസ് , ബീഫ് , അസഹിഷ്‌ണുത
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (12:03 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു രംഗത്ത്. തട്ടിപ്പുകാരനായ മോഡി നടത്തുന്ന വിദേശ യാത്രകളും സ്വീകരണങ്ങളും നാടകമാണ്. മൃഗമായ പശു എങ്ങനെയാണ് മനുഷ്യന്റെ മാതാവാകുന്നത്. കടുത്ത അസഹിഷ്‌ണുതയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസുകാരനായ മോഡിക്ക് രാജ്യത്തെ രക്ഷിക്കാനുള്ള ആശയവും കഴിവും ഇല്ല. ലോകമാകെയുള്ള ഭൂരിഭാഗം പേരും
കശ്മീരി ബ്രാഹ്മണനായ താനും ബീഫ് കഴിക്കാറുണ്ട്. ബീഫ് വിഷയത്തിനു പിന്നില്‍ ആർഎസ്എസിന്റെ രാഷ്‌ട്രീയമാണ്. ഇതു ശുദ്ധ അസംബന്ധമാണെന്നും കട്ജു പറഞ്ഞു.

പാതി ജുഡീഷ്യറി അഴിമതിയിൽ മുങ്ങിയിരിക്കുന്നു. പാർലമെന്റിനെക്കുറിച്ച് പ്രതീക്ഷ വേണ്ട. വ്യവസ്ഥിതി സമ്പൂർണമായി പൊളിച്ചെഴുതാതെ രാജ്യം രക്ഷപ്പെടില്ലെന്നും കട്ജു മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, ബീഹാര്‍ നിയമസഭ തോല്‍വിയുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോഡിയേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്‌ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പാർട്ടി എംപി ശത്രുഘൻ സിൻഹ വീണ്ടും രംഗത്തെത്തി. ബീഹാര്‍ തോല്‍വിക്ക് കാരണമായ മോഡിയും അമിത് ഷായും ഉത്തരവാദിത്വം ഏറ്റെടുത്തു വിശദീകരണം നൽകണം. മുതിര്‍ന്ന നേതാക്കളായ എൽകെ അദ്വാനിയ‌ടക്കമുള്ള പാർട്ടിയുടെ സ്ഥാപക നേതാക്കളോട് ഇരുവരും മാപ്പ് ചോദിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :