പെൺകുട്ടിയെ നോക്കിയെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; മരണകാരണമായത് ആഴത്തിലേറ്റ കുത്ത് - സംഘര്‍ഷം നടക്കുമ്പോള്‍ സമീപവാസികള്‍ നോക്കി നിന്നു

ധനുഷിനെയും സഹോദരനേയും രണ്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു

 യുവാവിനെ കൊലപ്പെടുത്തി, പെണ്‍കുട്ടി , പൊലീസ് , കൊലപാതകം
ബംഗളുരു| jibin| Last Modified വ്യാഴം, 23 ജൂണ്‍ 2016 (08:52 IST)
പെൺകുട്ടിയെ നോക്കിയെന്നാരോപിച്ച് കർണാടകയിൽ യുവാവിനെ ഒരു സംഘമാളുകള്‍ കൊലപ്പെടുത്തി. ധനുഷ് എന്ന യുവാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ബംഗളുരുവിൽ നിന്നും 185 കിലോമീറ്റർ അകലെ ഹസ്സനിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്‌തു.

നഗരത്തിലെ ബസ് ‌സ്‌റ്റോപ്പില്‍ ബസ് കാത്തു നിന്ന പെണ്‍കുട്ടിയെ ധനുഷ് നോക്കിയെന്ന് ആരോപിച്ചു രണ്ടംഗ സംഘം ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ സമയം സ്ഥലത്തെത്തിയ ധനുഷിന്റെ സുഹൃത്തും വിഷയത്തില്‍ ഇടപ്പെട്ടതോടെ പ്രശ്‌നം വഷളാകുകയായിരുന്നു.

വാക്കേറ്റം രൂക്ഷമായതോടെ ധനുഷിനെയും സഹോദരനേയും രണ്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനിടെ കുത്തേറ്റതാണ് ധനുഷിന്റെ മരണത്തില്‍ കലാശിച്ചത്. അവശനായ ധനുഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്.

കൊലപാതക സമയത്ത് സമീപത്ത് തടിച്ച് കൂടിയ ജനക്കൂട്ടം വെറും കൈയോടെ നോക്കി നിൽക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. ആരും വിഷയത്തില്‍ ഇടപെടുകയോ യുവാക്കളെ സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്‌തില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :