'മരിച്ച് അഴുകിപ്പോയ' പെൺകുട്ടികള്‍ കാമുകന്മാരോടൊപ്പം തിരിച്ചെത്തി

പെണ്‍കുട്ടികള്‍ , കാമുകന്‍ , ലക്നൗ , പൊലീസ് , ആൺകുട്ടികള്‍
ലക്നൗ| jibin| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (11:24 IST)
കൊലപ്പെടുത്തിയ ശേഷം നദീതീരത്ത് ചാക്കിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന രണ്ട് പെൺകുട്ടികള്‍ ജീവനോടെ തിരിച്ചെത്തി. കഴിഞ്ഞ സെപ്തംബർ 22നാണ് പെണ്‍കുട്ടികളായ നീതു(17), വൈശാലി(15) എന്നിവരെ കാണാതായത്.

തുടര്‍ന്ന് ഇവരെ കാമുകന്മാര്‍ കൊന്ന ശേഷം നദീതീരത്ത് ചാക്കിൽ കെട്ടി വെച്ചതാണെന്ന് ഗ്രാമത്തില്‍ വാര്‍ത്ത പരക്കുകയായിരുന്നു. തിരിച്ചറിയാനാകാത്ത രീതിയിൽ അഴുകിയിരുന്ന മൃതദേഹം തങ്ങളുടെ മക്കളുടെതാണെന്ന് മാതാപിതാക്കൾ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പെണ്‍കുട്ടികള്‍ രണ്ട് ആൺകുട്ടികളോടൊപ്പം കഴിഞ്ഞ ബുധനാഴ്ച തിരികെ വന്നത്. പെൺകുട്ടികൾ അവരുടെ കാമുകന്മാരോടൊപ്പം ഒളിച്ചോടി പോയതായിരുന്നു.

ഇതിനെ തുടര്‍ന്ന് യുവാക്കളാണ് പെൺകുട്ടികളുടെ തിരോധാനത്തിന് കാരണമെന്നാരോപിച്ച് പരാതി നല്‍കുകയും. തെറ്റായ വിവരങ്ങള്‍ പൊലീസില്‍ അറിയുക്കുയും ചെയ്ത മാതാപിതാക്കളായ ഭുരേ ശുക്ലയേയും ഹേംലതാ ശുക്ലയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :