കശ്മീരിലെ മുസ്‌ലീങ്ങളോട് ഇന്ത്യക്കെതിരെ പോരാടാന്‍ ആഹ്വാനം

ഇന്ത്യ , മൗലാന അസിം ഉമര്‍ , കശ്മീര്‍
ലണ്ടന്‍| jibin| Last Modified ഞായര്‍, 15 ജൂണ്‍ 2014 (11:08 IST)
കശ്മീരിലെ മുസ്‌ലീങ്ങളോട് ഇന്ത്യക്കെതിരെ ജിഹാദ് നടത്താന്‍ അല്‍ഖ്വെയ്ദയുടെ ആഹ്വാനം. സിറിയയിലേയും ഇറാഖിലേയും സഹോദരങ്ങളുടെ പോരാട്ടം കശ്മീരിലെ മുസ്‌ലീങ്ങള്‍ അനുകരിക്കണമെന്നും അല്‍ ഖ്വെയ്ദയുടെ പാകിസ്താന്‍ വിഭാഗം മേധാവി മൌലാന അസിം ഉമര്‍ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

കശ്മീരിന്റെ മോചനത്തിനായി അഫ്ഗാനിസ്താനില്‍ നിന്ന് ഒരു സംഘം ആളുകള്‍ എത്തുമെന്നും വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
നിയന്ത്രണരേഖയ്ക്കിരുവശവുമുള്ള മുഴുവന്‍ മുസ്‌ലീങ്ങളോടുമാണ് ആയുധമെടുത്ത് പോരാടാന്‍ ഉമര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പില്‍ അക്രമണം നടത്താനും ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലീ റിഗ്‌ബെ കൊലപാതകം പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കണമെന്നും ഉമര്‍ ആഹ്വാനം ചെയ്യുന്നു.

അഫ്ഗാനിസ്താന്‍, സിറിയ, ഇറാഖ് എന്നിവ കശ്മീരിലെ മുസ്‌ലീങ്ങള്‍ മാതൃകയാക്കണമെന്നും സിറിയയില്‍ പുതിയ അഫ്ഗാന്‍ സൃഷ്ടിച്ചതുപോലെ കശ്മീരിലും സൃഷ്ടിക്കണമെന്നും ഉമര്‍ ആഹ്വാനം ചെയ്യുന്നു. ഇതാദ്യമായാണ് കശ്മീരിനെ മോചിപ്പിക്കാന്‍ വിഡിയോയിലൂടെ അല്‍ഖായിദ ആഹ്വാനം ചെയ്യുന്നത്.

2010ല്‍ കശ്മീരില്‍ തീവ്രവാദികളും സൈനികരും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഉമറിന്റെ സന്ദേശമുള്ളത്. പതിവായി മുന്നറിയിപ്പുകള്‍ നല്‍കാറുള്ള വെബ്‌സൈറ്റില്‍ വെള്ളിയാഴ്ചയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :