ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ ഭിന്നശേഷിക്കാരിയെ പൊലീസ് ക്രൂരമായി ബലാത്സഗം ചെയ്‌തു

പൊലീസ് ജീപ്പില്‍ ഭിന്നശേഷിക്കാരിയെ പൊലീസ് ക്രൂരമായി ബലാത്സഗം ചെയ്‌തു

Karnataka police officer , rape charge , rape , police , woman ,  raping , jeep , ASI Umesh , ബലാത്സഗം , പൊലീസ് , എഎസ്‌ഐ ഉമേഷ് , പൊലീസ് , അറസ്‌റ്റ് , പീഡനം , എഎസ്‌ഐ ഉമേഷ്
തുമകൂരു| jibin| Last Modified തിങ്കള്‍, 16 ജനുവരി 2017 (17:45 IST)
ഓടിക്കൊണ്ടിരുന്ന പൊലീസ് ജീപ്പില്‍ വെച്ച് ഭിന്നശേഷിയുള്ള യുവതിയെ ബലാത്സഗം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍. എഎസ്‌ഐ ഉമേഷാണ് വീടുവിട്ടിറങ്ങിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു.

കര്‍ണാടകയിലെ തുമകൂരുവില്‍ ശനിയാഴ്ച രാത്രിയാണ് ക്രൂരമായ സംഭവമുണ്ടായത്. ബന്ധുക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെ പട്രോളിങിലുണ്ടായിരുന്ന ഉമേഷ് കാണുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്‌ത ശേഷം ആശ്വസിപ്പിക്കുകയും വീട്ടില്‍ കൊണ്ടു പോയി വിടാമെന്ന് പറഞ്ഞ് ജീപ്പില്‍ കയറ്റുകയുമായിരുന്നു.

തിരക്കൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഉമേഷ് ജീപ്പിന്റെ പിന്‍‌സീറ്റിലേക്ക് എത്തി യുവതിയെബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ വെച്ചായിരുന്നു ബലാത്സംഗം നടന്നത്. സംഭവശേഷം പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചുവെങ്കിലും പീഡനവിവരം യുവതി പുറത്തു പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംഭവം മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും പരാതി നല്‍കുകയും ചെയ്‌തു. ജില്ലാ പൊലീസ്
മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പീഡനം നടന്നതായി വ്യക്തമായതോടെ ഉമേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു.

ഭിന്നശേഷിക്കാരിയായതിനാല്‍ സംഭവം പുറത്തറിയില്ലെന്ന് എഎസ്‌ഐ വിചാരിച്ചതാവം ഇത്ര വലിയ ക്രൂര കൃതം ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചതെന്നാണ് കേസന്വേഷിക്കുന്ന എസ്‌പി പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :