രണ്ട്‌ പെണ്‍കുട്ടികളെ 15 ദിവസം പീഡിപ്പിച്ചു; മാനഭംഗപ്പെടുത്തിയത് 20തോളം പേര്‍

   കൂട്ട മാനഭംഗം , പീഡനം , പെണ്‍കുട്ടികള്‍ , മധ്യപ്രദേശ് , പൊലീസ്
റേവ| jibin| Last Updated: വ്യാഴം, 16 ഏപ്രില്‍ 2015 (17:48 IST)
മധ്യപ്രദേശിലെ ഖന്ത്വാ ജില്ലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കൂട്ട മാനഭംഗത്തിന്‌ ഇരയാക്കിയതായി റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് ഒളിച്ചോടി പോയ പെണ്‍കുട്ടികളെ സഹായ വാഗ്ദാനം നല്‍കി കൂട്ടികൊണ്ടു പോയ യുവാവ് വഞ്ചിക്കുകയായിരുന്നു. പിന്നീട് രണ്ട്‌ ആഴ്‌ചകള്‍ക്ക്‌ ശേഷം നാട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടികളാണ് പീഡന വിവരം പുറം ലോകത്തെ അറിയിച്ചത്.

രണ്ട്‌ ആഴ്‌ച മുമ്പായിരുന്നു പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയത്. നാട്ടില്‍ നിന്നും വണ്ടിയില്‍ കയറിയ പെണ്‍കുട്ടികളോട് പരിചയഭാവം പ്രകടിപ്പിച്ച് കൂടെ കൂടിയ യുവാവ് ഇരുവരുടെയും സാഹചര്യം മനസിലാക്കി ജോലി വാഗ്‌ദാനം ചെയ്‌ത് ഹൊസംഗബാദിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെ ഒരു വീട്ടിലേക്ക് കൂട്ടികൊണ്ടു പോയ പെണ്‍കുട്ടികളെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പല തവണയായി മാറി മാറി കൂട്ട മാനഭംഗത്തിന്‌ ഇരയാക്കുകയായിരുന്നു.

യുവാവും സുഹൃത്തുക്കളും പീഡിപ്പിച്ച ശേഷം പെണ്‍കുട്ടികളെ ഭോപ്പാല്‍, ജബല്‍പൂര്‌, റേവ തുടങ്ങിയ സ്‌ഥലങ്ങളിലെത്തിച്ച്‌ പണത്തിനായി പലര്‍ക്കും കാഴ്‌ചവെച്ചു. ഇതിനിടെ മുറി തുറന്ന് കിടക്കുന്നത് മനസിലാക്കിയ പെണ്‍കുട്ടികള്‍ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ 15 ദിവസങ്ങളായി തങ്ങളെ 20 പേര്‍ ചേര്‍ന്ന്‌ നാല്‌ സ്‌ഥലങ്ങളിലെത്തിച്ച്‌ പലതവണ മാനഭംഗപ്പെടുത്തിയതായി നാട്ടിലെത്തിയ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ നല്‍കിയ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ പൊലീസ്‌ അന്വേഷണമാരംഭിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :