നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: പ്രതി പിടിയില്‍

കൊല്ലം:| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (17:36 IST)
കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന
യുവതിയുടെ നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വന്ന കാക്ക ജലാല്‍ എന്ന അബ്ദുള്‍ ജലാലിനെ (49) പൊലീസ് തന്ത്രപരമായി പിടികൂടി അറസ്റ്റ് ചെയ്തു. ഇരവിപുരം വാളത്തുംഗല്‍ ഇടശേരി കമ്പനിക്കടുഥ് വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് ഒറ്റപ്പാലം നെല്ലായിമാരായ മംഗലം പാലക്കുറിച്ചി വീട്ടില്‍ സ്വദേശിയാണിയാള്‍.

ബസ് കാത്തുനിന്ന യുവതിയെ സ്ഥാപനത്തില്‍ എത്തിക്കാമെന്ന വ്യാജേന ലിഫ്റ്റ് നല്‍കി വീട്ടിലെത്തിച്ച് ഇയാള്‍ പീഡിപ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ നഗ്നചിത്രവുമെടുത്തു. തുടര്‍ന്ന് ചിത്രം കാട്ടി ഇയാള്‍ ഭീഷണിപ്പെടുത്തി നിരന്തരം യുവതിയെ പീഡിപ്പിച്ചു.

എന്നാല്‍ ഇയാളെക്കൊണ്ട് പൊറുതിമുട്ടിയ യുവതി പിന്നീട് ജോലി ഉപേക്ഷിച്ചെങ്കിലും ഇയാള്‍ വീട്ടിലെത്തിയും ശല്യം ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് യുവതി ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


ഇരവിപുരം സിഐപ്രദീപ്കുമാര്‍, എസ്‌ഐ സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‌ നിരവധി കേസുകളില്‍ പ്രതികൂടിയായ ജലാലിലിനെ പിടികൂടിയത്. പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :