തമിഴ്‌രാഷ്ട്രീയ പ്രതിസന്ധിക്ക് പരിസമാപ്തി; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, ചിന്നമ്മയ്ക്ക് പകരം ഒപിഎസ് ജനറൽ സെക്രട്ടറി

തമിഴ് രാഷ്ട്രീയ പ്രശ്നത്തിന് വിരാമം; എടപ്പാടി മുഖ്യമന്ത്രിയായി തുടരും, പനീർസെൽവം ജനറൽ സെക്രട്ടറിയാകും

ചെന്നൈ| AISWARYA| Last Updated: വെള്ളി, 21 ഏപ്രില്‍ 2017 (14:14 IST)
തമിഴ് രാഷ്ട്രീയത്തില്‍ അണ്ണാ ഡിഎംകെയിൽ ഒത്ത്തീര്‍പ്പിന് ധാരണ. ഒ പനീർസെൽവം വിഭാഗത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാന്‍ പളനിസാമി പക്ഷം തയാറായതാണ് പ്രശ്ന പരിഹാരത്തിന് കാരണമായത്. എടപ്പാടി പളനിസാമി പക്ഷവും മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പക്ഷവും ഒന്നിക്കുന്നതിന് പനീർസെൽവത്തിന്റെ ആവശ്യങ്ങൾക്ക് മുന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുട്ടുകുത്തിയിരുന്നു.


എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി തുടരാനും ഒ പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കാനും ധാരണയായെന്നാണ് സൂചന. കുടാതെ ശശികലയും, ടി ടി വി ദിനകരനുമായുള്ള
ബന്ധം ഉപേക്ഷിക്കാന്‍ തയാറാണെന്നും ഇരുവരുടെയും രാജി എഴുതി വാങ്ങിക്കാനും ധാരണയായിട്ടുണ്ട്.

ശശികലയെയും കുടുംബത്തിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും സാങ്കേതികമായി ഇപ്പോഴും ഇരുവരും പാർട്ടി നേതാക്കൾ തന്നെയാണ്. ഈ സാഹചര്യത്തിലാണ് രാജി എഴുതി വാങ്ങാണം എന്ന തീരുമാനം ഉണ്ടായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :