ഹിന്ദു ദൈവമായ ഹനുമാനെ അപകീര്‍ത്തിപ്പെടുത്തി; കെജ്‌രിവാളിന്‌ എതിരെ സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി, സോഷ്യല്‍ മീഡിയ, മെയ്‌ക്ക് ഇന്‍ ഇന്ത്യ, പത്താന്‍കോട്ട്‌ delhi, social media, make in india, pathankott, JNU
ന്യൂഡല്‍ഹി| Sajith| Last Updated: ചൊവ്വ, 16 ഫെബ്രുവരി 2016 (16:29 IST)
സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തിലൂടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള് വീണ്ടും വിവാദത്തില്‍. ട്വിറ്ററില്‍ അദ്ദേഹം പോസ്‌റ്റ് ചെയ്‌ത ഒരു കാര്‍ട്ടൂണാണ്‌ ഇത്തവണ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയത്‌. ഹിന്ദു ദൈവമായ ഹനുമാനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ്‌ കെജ്‌രിവാള്‍ പോസ്‌റ്റ് ചെയ്തതെന്നാണ് പ്രതിയോഗികള്‍ കുറ്റപ്പെടുത്തുന്നത്‌.

ജെ എന്‍ യുവിനെ തീയിട്ട്‌ നശിപ്പിച്ച്‌ മോദിക്കരികിലേക്ക്‌ തിരിച്ചുവരുന്ന ഹനുമാന്റെ രൂപവുവും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍. കാവി ധരിച്ച, നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി താടി വളര്‍ത്തിയ നിലയിലാണ്‌ ഹനുമാന്റെ രൂപം. പത്താന്‍കോട്ട്‌ ആക്രമണം,അസബ്ലി തെരഞ്ഞെടുപ്പ്‌, രോഹിത്‌ വെമുല തുടങ്ങിയ വിവാദങ്ങളാല്‍ ചുറ്റപ്പെട്ട മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ വേദിയിലാണ്‌ മോദി നില്‍ക്കുന്നത്‌. മോദിക്കരികില്‍ വാലില്‍ തീയുമായി എത്തുന്ന ഹനുമാന്‍ വേഷധാരി 'ലക്ഷ്യം കണ്ടുവെന്നും, ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ജെ എന്‍ യുവിലേക്ക്‌ ആണെന്നും' പറയുന്നു. ഈ സമയം വേദിയിലുണ്ടായിരുന്ന മാധ്യമങ്ങള്‍ മുഴുവനും ജെ എന്‍ യുവിലേക്ക്‌ തിരിയുന്നതായും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുണ്ട്‌.


കെജ്‌രിവാള്‍ ഹനുമാനെ അപമാനിച്ചു എന്ന രീതിയിലാണ്‌ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നു വരുന്നത്‌. "കെജ്‌രിവാള്‍ ഇന്‍സള്‍ട്ട്‌ ഹനുമാന്‍" എന്ന ഹാഷ്‌ ടാഗും പരക്കെ പ്രചരിക്കുന്നുണ്ട്‌. ഹനുമാനെ അപമാനിച്ചതിന്‌ കെജ്‌രിവാളിന്‌ എതിരെ കേസ്‌ കൊടുക്കുമെന്ന്‌ ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ കെജ്‌രിവാള്‍ രാജ്യദ്രോഹിയാണെന്നും കുറ്റപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :