‘രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങരുത്’

ചെന്നൈ| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (15:35 IST)
സ്റ്റൈല്‍മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ് നേതൃത്വം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും രജനികാന്തിന് ആരാധകരുണ്ട്. മാത്രമല്ല തമിഴ് ജനത അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്ര് ഇവികെഎസ് ഇളങ്കോവന്‍ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി ജി കെ വാസന്‍ തന്റെ പിതാവ് ജി കെ മൂപ്പനാരുടെ തമിഴ്മാനില കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അതിന് പിന്തുണമായി രജനി രംഗത്ത് വന്നതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

രജനികാന്തിനെ പോലൊരാള്‍ കേവലം ഒരു ചെറിയ വൃത്തത്തിനുള്ളില്‍ ചുരുങ്ങരുതെന്ന് പറഞ്ഞ ഇളങ്കോവന്‍,​ പക്ഷേ മതേതരത്വത്തെ പിന്തുണയ്ക്കുന്ന രജനികാന്ത് അടക്കമുള്ളവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

1996ല്‍ കോണ്‍ഗ്രസ് വിട്ട് മൂപ്പനാര്‍ തമിഴ്മാനില കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ ഡിഎംകെയ്ക്ക് വോട്ട് ചെയ്യാനായിരുന്നു രജനിയുടെ ആഹ്വാനം. ജയലളിതയുടെ എഡിഎംകെ അധികാരത്തില്‍ വന്നാല്‍ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ലെന്നായിരുന്നു അന്ന് രജനികാന്തിന്റെ നിലപാട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :