യേശുക്രിസ്തു തമിഴ് ഹിന്ദുവായിരുന്നു; പേര് കേശവ് ക്യഷ്ണ, യോഗാഭ്യാസിയായ യേശു ക്രൂശിലേറ്റപ്പെട്ടപ്പോള്‍ രക്ഷപ്പെട്ടു, ശരീരം ഇരുണ്ടതായിരുന്നു- വിവാദങ്ങള്‍ ആളിക്കത്തിക്കുന്ന ‘ക്രൈസ്റ്റ് പരിചയ്‌ ’

‘ക്രൈസ്റ്റ് പരിചയ്‌ ’ , യേശുക്രിസ്തു , രാഷ്ടീയ സ്വയം സേവക് സംഘട , ഗണേഷ് ദാമോദർ , തമിഴ് ഹിന്ദു
മുംബൈ| aparana| Last Updated: ചൊവ്വ, 23 ഫെബ്രുവരി 2016 (17:46 IST)
യേശുക്രിസ്തു തമിഴ് ഹിന്ദുവായിരുന്നുവെന്ന വിവാദപ്രസ്‌താവനയുമായി രാഷ്ടീയ സ്വയം സേവക് സംഘടനയുടെ സ്ഥാപകരിൽ ഒരാളായ ഗണേഷ് ദാമോദർ. യേശു ജന്മം കൊണ്ട് ഒരു വിശ്വകർമ ബ്രാഹ്മൺ ആയിരുന്നു. യോഗയിലും ആത്മീയ വിദ്യയയിലും പ്രഗല്‍ഭ്യം നേടിയിരുന്ന യേശു ക്രൂശിലേറ്റപ്പെട്ടപ്പോള്‍ രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന ജീവിതം ഹിമാലയത്തിൽ ആയിരുന്നുവെന്നുമാണ് എഴുതിയ ‘ക്രൈസ്റ്റ് പരിചയ്‌ ’ എന്ന ബുക്കില്‍ പറയുന്നത്.

യേശുവിന്റെ ശരിയായ പേര് കേശവ് ക്യഷ്ണ എന്നായിരുന്നു. ഇരുണ്ട ശരീരപ്രകൃതിക്കാരനായ യേശുവിന്റെ മാതൃഭാഷ തമിഴായിരുന്നു. ഇന്ത്യന്‍ വസ്‌ത്രങ്ങളും നമ്മുടേതായ രീതികളുമായിരുന്നു യേശുവിന്റെ കുടുംബം ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന് പന്ത്രണ്ട് വയസ് തികഞ്ഞപ്പോൾ ബ്രാഹ്‌മണ ആചാരപ്രകാരമുള്ള "ജനെയു" ചടങ്ങ് നടത്തുകയും ചെയ്‌തു.
ക്രൈസ്തവം എന്നത് ഒരിക്കലും മറ്റൊരു മതമല്ലെന്നും ഹിന്ദു മതത്തിന്റെ ആരാധനയും തത്ത്വവും പരിചയപെടുത്തിയത് ക്രിസ്തു ആണെന്നും ഗണേഷ് ദാമോദർ തന്റെ ബുക്കില്‍ വ്യക്തമാക്കുന്നുണ്ട്.

വിമര്‍ശകര്‍ യേശുവിനെ ക്രൂശിലേറ്റിയെങ്കിലും യോഗയിലും ആത്മീയ വിദ്യയിലും കഴിവ് നേടിയ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. നാടൻ ഔഷധചികിത്സയിലൂടെയായിരുന്നു ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആരോഗ്യം വീണ്ടെടുത്തതിനു ശേഷം അദ്ദേഹം ഹിമാലയത്തിന്റെ താഴ്വാരങ്ങളിൽ ആശ്രമം നിർമിക്കുകയും മൂന്ന് വർഷം ശിവ പൂജ ചെയ്യുകയും ദർശനം നേടിയെടുക്കുകയും ചെയ്‌തുവെന്നും ‘ക്രൈസ്റ്റ് പരിചയ്‌ ’ പറയുന്നുണ്ട്. 49മത് വയസില്‍ ശരീരം ഉപേക്ഷിക്കാൻ തീരുമാനിച്ച യേശു യോഗ മുറയിൽ ഉപവിഷ്ട്നാകുകയും ആഴത്തിൽ സമാധിയടയുകയുമായിരുന്നുവെന്നും ബുക്ക് വ്യക്തമാക്കുന്നുണ്ട്.

അതേസമയം; യേശു ജനിച്ചത് എവിടെയാണെന്ന് ബുക്ക് വ്യക്തമായി പറയുന്നില്ല. എന്നാൽ അക്കാലത്താണ് ഹിന്ദു ഭൂമിയിലേക്ക് പലസ്തീനും അറബ് അധീനധയിലുള്ളവരും പ്രവേശിച്ചത്. അങ്ങനെ യേശു ഇന്ത്യയിലെക്ക് പോയതെന്നും പുസ്തകത്തിൽ പറയുന്നു. യഹൂദർ ഹിന്ദുക്കളായിരുന്നുവെന്നും സൌദി അറേബ്യ ഒരു ഹിന്ദു ഭൂമിയായിരുന്നുവെന്നും ഗണേഷ് ദാമോദർ പറയുന്നുണ്ട്. അറബിയിൽ ഒരുപാട് സംസ്‌ക്യത - തമിഴ് വാക്കുകൾ ഉണ്ടെന്നും പലസ്തീനിലെ അറബിക് ഭാഷ തമിഴ് ഭാഷയുടെ മറ്റൊരു പതിപ്പായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.

1946 ൽ രാഷ്ടീയ സ്വയം സേവക് സംഘടനയുടെ സ്ഥാപകരിൽ ഒരാളായ ഗണേഷ് ദാമോദർ എഴുതിയതാണ് പുസ്തകം.മുംബൈയിലെ
ധാർമ്മിക സംഘടയാണ് പുസ്തകം പുനർ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 26 നു മറാത്തി പുസ്ത്കമായ
"ക്രൈസ്റ്റ് പരിചയ്" സ്വാതന്ത്ര്യവീർ സവർക്കാർ രാഷ്‌ട്രീയ സമാരക് പുറത്തിറക്കും. കവിയും രാഷ്ട്രീയ പ്രവർത്തകനുമായ വിനായക് ദാമോദർ സവാർക്കരുടെ ജ്യേഷ്ട്നാണ് ഗണേഷ് ദാമോദർ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :