ജെഎന്‍യു: വിദ്യാര്‍ഥികള്‍ കാമ്പസില്‍ ദിവസവും 3,000 ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നു, മദ്യവും നഗ്നനൃത്തവും പതിവാണ്, മാംസം ഭക്ഷിക്കുന്ന അവര്‍ ദേശദ്രോഹികളാണ്- ബിജെപി എംഎൽഎ

   ജെഎൻയു സർവകലാശാല , ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജ , ജെഎൻയു
ജയ്പ്പൂർ| jibin| Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (15:57 IST)
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥികൾക്കെതിരെ അതിരൂക്ഷമായ ആരോപണവുമായി ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജ. കാമ്പസില്‍ നമ്മുടെ പെൺമക്കൾക്കും പെങ്ങമ്മാർക്കുമെതിരെ തെറ്റായ കാര്യങ്ങളാണ് നടക്കുന്നത്. കാമ്പസില്‍ ദിവസവും 3,000 ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നുണ്ട്. 3,000 ബിയർ കാനുകളും ബോട്ടിലുകളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാത്രി എ‌ട്ടുമണിക്കുശേഷം സാംസ്കാരിക പരിപാടിയുടെ പേരിൽ വിദ്യാർഥികൾ നഗ്നരായി നൃത്തം ചെയ്യുന്നുണ്ട്. 10,000 സിഗററ്റ് കുറ്റികളും 4,000 ബീഡിക്കുറ്റികളും കാമ്പസില്‍ നിന്ന് ദിവസേനെ കണ്ടെടുക്കുന്നു. 50,000തൽ പരം ചെറുതും വലുതുമായ എല്ലുകൾ എല്ലാ ദിവസവും ഇവിടെനിന്നു കണ്ടെടുക്കുന്നു. അവർ മാംസം ഭക്ഷിക്കുന്നു, ഈ കാരണങ്ങളാല്‍ അവർ ദേശദ്രോഹികളാണെന്നും അഹൂജ പറഞ്ഞു.

ദുര്‍ഗാദേവിയുടെ അഷ്ടമി ആഘോഷിക്കുന്ന വേളയില്‍ ജെഎന്‍യുവില്‍ മഹിഷാസുര ജയന്തിയാണ് ആഘോഷിച്ചത്.
ജെഎന്‍യുവില്‍ പഠിക്കുന്നത് വിദ്യാര്‍ഥികളല്ല. ഇതു സംബന്ധിച്ച തെളിവുകള്‍ സാമൂഹിക മാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും വന്നുകഴിഞ്ഞു. ഇവ നിങ്ങളുടെ മുന്നില്‍ കൊണ്ടുവരാമെന്നും അഹുജ പറഞ്ഞു.
രാജസ്ഥാനിലെ രാംഘട്ടില്‍ നിന്നുള്ള പ്രതിനിധിയാണ് ഇദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :