ബംഗാളില്‍ പടക്ക ശാലയില്‍ സ്ഥോടനം: 11 മരണം

കൊല്‍ക്കത്ത| Last Modified വ്യാഴം, 7 മെയ് 2015 (10:39 IST)
പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ പടക്ക ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍
11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പര്‍ക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.

തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലിയായ രഞ്ജന്റെ ഉടമസ്ഥതയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയിലാണ് അപകടമെന്നാണ്
പൊലീസ് അറിയിച്ചത്. വന്‍സ്‌ഫോടന ശബ്ദം കേട്ടതോടെ നാട്ടുകാരാണ് ആദ്യം ഓടിക്കൂടിയത്. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. അപകട കാരണം വ്യക്തമല്ലെന്നാണ് പൊലീസ് അറിയിച്ചത്. പടക്കശാലയില്‍ രഹസ്യമായി ബോംബ് നിര്‍മ്മാണം നടത്തിയിരുന്നെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :