കോടതി വളപ്പില്‍ ബോംബേറും വെടിവെപ്പും; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഫൈസാബാദ്| Last Modified വ്യാഴം, 10 ജൂലൈ 2014 (09:19 IST)
ഉത്തര്‍പ്രദേശില്‍ ഫൈസാബാദ് കോടതിവളപ്പില്‍ മുന്‍ എംഎല്‍എയ്ക്കും സഹോദരനും നേരേയുണ്ടായ ബോംബേറിലും വെടിവെപ്പിലും രണ്ടു പേര്‍കൊല്ലപ്പെട്ടു.

ബിജെപി നേതാവ് ചന്ദ്രഭദ്ര സിംഗിനും സഹോദരന്‍ മോനു സിംഗിനും നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ചന്ദ്രഭദ്ര സിംഗിന്റെ അംഗരക്ഷകരുടെ വെടിയേറ്റാണ് അക്രമികളായ രണ്ടു പേര്‍ കൊല്ലപ്പെട്ടത്.

ആറു പേര്‍ക്കു പരുക്കേറ്റു. ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കു നേരെയും ആക്രമണം ഉണ്ടായത്. അക്രമികള്‍ക്കൊപ്പം ഒപ്പമുണ്ടായിരുന്ന ഒരാളെ മൂന്നു ബോംബുകളോടെ അറസ്റ്റ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :