ഉത്തര്‍പ്രദേശില്‍ നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചു

 ഉത്തര്‍പ്രദേശ് , പീഡനം , ലഖ്‌നൗ
ലഖ്‌നൗ| jibin| Last Modified ബുധന്‍, 9 ജൂലൈ 2014 (17:08 IST)
പീഡനങ്ങള്‍ തുടരുന്ന ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലായി മൂന്നുവയസുകാരിയടക്കം നാല് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി. മൂന്ന് പെണ്‍കുട്ടികളെയാണ് ഏഴുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. ബദൗനിലെ സിങ്‌ഗോളിയിലായിരുന്നു സംഭവം.

തങ്ങളെ ശല്യംചെയ്തത് ചോദ്യംചെയ്ത ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും. അവശയായ പെണ്‍കുട്ടികളെ പിന്നീട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ ശല്യം ചെയ്തതിനും മര്‍ദ്ദിച്ചതിനുമാണ് കേസെടുത്തതെന്ന് ഇവര്‍ ആരോപിച്ചു.

ദഹാത്തില്‍ മൂന്നുവയസ്സുകാരി പീഡനത്തിനിരയാക്കിയ 15 -കാരനെ പൊലീസ് അറസ്റ്റുചെയ്തു. മിഠായിയും മധുരപലഹാരങ്ങളും നല്‍കി കൂട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :