കൊലയാളി പൊലീസ് തന്നെ; ഞെട്ടിയത് കൊടതി

കൊലപാതകം,ഉത്തര്‍പ്രദേശ്,പൊലീസ്,കോടതി
റാംപൂര്‍| VISHNU.N.L| Last Modified തിങ്കള്‍, 7 ജൂലൈ 2014 (15:01 IST)
താന്‍ ചെയ്ത കൊലപാതകക്കേസ് അന്വേഷിച്ച് നിയമത്തേയും നാട്ടുകാരേയും എസ് ഐ കബളിപ്പിച്ചത് 13 വര്‍ഷം. കുറ്റം തെളിഞ്ഞപ്പോള്‍ കുറ്റവാളിയെ കണ്ടെത്തിയ കോടതി പ്രതിക്കൂട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നത് കണ്ട് ഞെട്ടിപ്പോയി!

ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ഫോട്ടോഗ്രാഫറായ ഷംസാദ് മിര്‍സ 2001 ല്‍ കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരന്‍ കേസ് അന്വേഷിച്ച എസ് ഐ രത്‌നാകര്‍ ആണ് എന്ന് കോടതി കണ്ടെത്തിയത്. കേസില്‍ ഇയാള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ഷംസാദിന്റെ ഭാര്യ സാഹിദ മിര്‍സയേയായിരുന്നു.

ഷംസാദ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മകന്‍ കമാലാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ 2002ല്‍ കമാല്‍ കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പൊലീസ് മര്‍ദ്ധസ്നത്തിനിടെ കൊല്ലപ്പെടുകയായിരുന്നു. കേസ് അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തില്‍ സാഹചര്യത്തെളിവുകളും സാഹിദ മിര്‍സയുടെയും മകള്‍ സയീദ ഫാത്തിമയുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

അച്ഛനെ കൊന്ന സംഘത്തില്‍ എസ് ഐ രത്‌നാകറിനെയും താന്‍ കണ്ടിരുന്നു എന്നാണ് സയീദ
കോടതിയില്‍ മൊഴി നല്‍കിയത്. ഇതൊടെ കോടതി രത്‌നാകറിനെ കുറ്റക്കാരനായി വിധിക്കുകയായിരുന്നു. മിര്‍സയെ ഭാര്യ സാഹിദയും കമാലും കൂടി കൊലപ്പെടുത്തി എന്നായിരുന്നു കേസ് അന്വേഷിച്ച രത്‌നാകറിന്റെ കണ്ടെത്തല്‍. സാഹിദയെയും കമാലിനെയും ഇയാള്‍ അറസ്റ്റ് ചെയ്തരുന്നു. ഇരുവരില്‍ നിന്നും ഇയാള്‍ വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങിയതായും പരാതിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :