ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി , ആതിരപ്പള്ളി , കേന്ദ്രസര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (14:07 IST)
ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് പദ്ധതിയുടെ അനുമതിയ്ക്ക് ശിപാര്‍ശ ചെയ്തത്. ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് പദ്ധതിക്ക് അനുമതി നല്‍കാം.

163 മെഗാവാട്ട് പദ്ധതിയാണ് ആതിരപ്പള്ളിയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. 2010 ല്‍ ഈ വിഷയത്തില്‍ പരിസ്ഥിതി മന്ത്രാലയം കെഎസ്ഇബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പദ്ധതിക്കെതിരായ പരിസ്ഥിതിവാദികളുടെ വാദം സമിതി തള്ളി. നിശ്ചിത അളവില്‍ മാത്രമേ പദ്ധതിക്കായി വെള്ളം എടുക്കാവൂ, പദ്ധതി നടപ്പാക്കുന്നത് വഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി നശിക്കുന്നില്ല, രാത്രി ഏഴു മണിക്ക് ശേഷമെ പദ്ധതിക്ക് ആവശ്യമായ വെള്ളം എടുക്കാവൂ തുടങ്ങിയ നിബന്ധനകളാണ് റിപ്പോര്‍ട്ടില്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിട്ടുള്ളത്. കൂടാതെ, 2010ല്‍ കെഎസ്ഇബിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കാന്‍ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. സമിതിയുടെ ശിപാര്‍ശ പ്രകാരം പദ്ധതി നടപ്പാക്കാനുള്ള അനുമതി പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കാനാവും.

പദ്ധതിക്കുവേണ്ട ജലലഭ്യതയും നീരൊഴുക്കും ചാലക്കുടിപ്പുഴയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 21ന് കേന്ദ്ര ജല കമീഷന്‍ അനുകൂല റിപ്പോര്‍ട്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരുന്നു. 2013 വരെയുള്ള ജലലഭ്യതയുടെയും നീരൊഴുക്കിന്റെയും
കണക്കാണ് ജല കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ചാലക്കുടിപ്പുഴയില്‍ 1055 ദശലക്ഷം ഘനയടി ജലലഭ്യതയുണ്ട്. വേനലിലും ആവശ്യത്തിന് ജലം ലഭിക്കുകയും ആവശ്യം കഴിഞ്ഞ് നീരൊഴുക്ക് ഉണ്ടാകുകയും ചെയ്യും. ജലകമീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 7.56 ക്യുബിക് മീറ്റര്‍ ജലം അതിരപ്പിള്ളിയില്‍ ഒഴുകിയെ ത്തുന്നുണ്ട്. വൈദ്യുതി ഉല്‍പാദനത്തിന് 6.25 ക്യുബിക് മീറ്റര്‍ ജലം മതിയെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :