യു‌എസുമായി 250 കോടി ഡോളറിന്റെ ആയുധ കച്ചവടത്തിന് ഇന്ത്യ

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (16:51 IST)
യുഎസുമായി കോടികളുടെ ഡോളറിന്റെ ഹെലികോപ്റ്റർ കരാറിന് തയ്യാറെടുക്കുന്നു. സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി ഇത് സംബന്ധിച്ച അനുമതി പ്രതിരോധ മന്ത്രാലയത്തിന് നല്‍കി.
22 അപാച്ചേ അറ്റാക്ക് ഹെലികോപ്റ്ററുകളും 15 ചിനോക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനാണ് അനുമതിയായിരിക്കുന്നത്. 250 കോടി യു‌‌എസ് ഡോളറിന്റെ പ്രതിരോധ ഇടപാടാണ് ഇത്.

ഏറ്റവും നൂതന സാങ്കേതിക വിദ്യയുള്ള ഹെലികോപ്റ്ററുകളാണ് അപാച്ചേ. ഹെലികോപ്റ്ററുകള്‍ കൂടാതെ റഡാറുകളും യുദ്ധ മുഖത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാൻ കരാറായിട്ടുണ്ട്. വർഷം ജൂണിൽ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടൻ കാർട്ടർ ഇന്ത്യയിലെത്തിയപ്പോഴാണ് ഈ കരാറിൽ ഒപ്പുവച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎസിലേക്ക് പോകുന്നത്. അതിനുശേഷം സിലിക്കൺ വാലിയിലും ഫെയ്സ്ബുക്കിന്റെ ആസ്ഥാനത്തും മോഡി സന്ദർശനം നടത്തും. യു‌എസ് പ്രസിഡന്റ് ബരാക് ഒബാമയുമായും മോഡി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :