പ്രദീപ് ജയിന്‍ കൊലക്കേസില്‍ അബു സലിം കുറ്റക്കാരനെന്ന് കോടതി

മുംബൈ| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (16:48 IST)
പ്രമുഖ വ്യവസായി പ്രദീപ് ജയിനെ കൊല്ലപ്പെടുത്തിയ കേസില്‍ അധോലോക നായകന്‍ അബു സലിം കുറ്റക്കാരാണെന്നു കോടതി. മുംബൈ ടാഡ കോടതിയുടേതാണു വിധി. 1995 മാര്‍ച്ചിലാണു
പ്രദീപ് ജെയിന്‍ കൊല്ലപ്പെടുന്നത്.
ജൂഹു ബംഗ്ലാവില്‍ അക്രമികളുടെ വെടിയേറ്റാണ് പ്രദീപ് ജയിന്‍ കൊല്ലപ്പെട്ടത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കേസില്‍ വിധി വരുന്നത്.

993ലെ സ്‌ഫോടന പരമ്പരക്കുശേഷം അബു സലീമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സലീം 2002 ല്‍ കാമുകി മോണിക്ക ബേഡിയോടൊപ്പം പോര്‍ച്ചുഗലില്‍ പിടിയിലാകുകയായിരുന്നു. 2005 ല്‍ പോര്‍ച്ചുഗീസ് അധികൃതരാണ് സലീമിനെ ഇന്ത്യക്ക് കൈമാറിയത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :