അനശ്വരതയിലേക്കുയര്‍ന്ന ഞെരളത്ത്

പീസിയന്‍

WEBDUNIA|
അരങ്ങും ആല്‍ത്തറയും സോപാനം

പൈതൃകമായി കിട്ടിയ ഇടയ്ക്കവായനാ സിദ്ധിയും കര്‍ണ്ണാടക സംഗീത ജ-്ഞാനവും കാലക്രമത്തില്‍ അദ്ദേഹത്തെ പുതിയൊരു സംഗീത പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു. ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടിയും കളിയരങ്ങുകളില്‍ ഇടയ്ക്ക കൊട്ടിയും ഉത്സവമേളങ്ങളില്‍ പങ്കെടുത്തുമായിരുന്നു ഞെരളത്ത് തുടക്കത്തില്‍ ജ-ീവിച്ചുപോന്നത്.

ഞെരളത്തിന്‍റെ പാട്ടിലുള്ള കര്‍ണ്ണാടക സംഗീതത്തിന്‍റെ വശ്യമായ സ്വാധീനം അതിന് വല്ലാത്തൊരു തനിമയും ചാരുതയും നല്‍കി. അങ്ങനെയാണ് അദ്ദേഹത്തിന് പാട്ടിന് ആരാധകരുണ്ടായത്.

അവര്‍ അദ്ദേഹത്തെ സൗഹൃദ സദസ്സുകളിലേക്കും ജ-നമനസ്സുകളിലെ സോപാനങ്ങളിലേക്കും ആനയിച്ചു. ക്ഷേത്ര സോപാനങ്ങളില്‍ നിന്നു വിട്ട് കേരളത്തിലെ ഓരോ ആല്‍ത്തറയും ഓരോ അരങ്ങും സോപാനമാക്കി മാറ്റാന്‍ ഞെരളത്തിനു കഴിഞ്ഞു.

1926 ജ-നുവരി 25 ന് അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്‍റെ വലിയ സോപാനത്തിന് താഴെ ഞെരളത്തിന് കേരളത്തിലെ സഹൃദയര്‍ സ്നേഹാദരങ്ങള്‍ നല്‍കി - എണ്‍പതാം പിറന്നാളിന്. പിന്നെ ഏറെക്കാലം അദ്ദേഹം ജീവിച്ചില്ല.

അമ്പലത്തിനകത്തെ കൊട്ടിപ്പാട്ട് സേവയെ ജ-നകീയമാക്കി ക്ഷേത്രമതിലുകള്‍ക്ക് പുറത്തെത്തിച്ചു എന്നതാണ് ഞെരളത്ത് നടത്തിയ ജീവിത ദൗത്യം. കര്‍ണ്ണാടക സംഗീതത്തിന്‍റെ കലര്‍പ്പുള്ളതുകൊണ്ട് അദ്ദേഹം തനി സോപാനസംഗീതമായിരുന്നോ പാടിയിരുന്നത് എന്നൊരുകൂട്ടം സംഗീതപണ്ഡിതന്മാര്‍ ആശങ്കിക്കുന്നുണ്ട്.

എന്നാല്‍ സോപാന സം ഗീതത്തിനു സ്വകീയമാനം നല്ക്കി ഞെരളത്ത് സ്വന്തം ശൈലി ഉണ്ടാക്കി എന്നു വാഴ്ത്തുന്നതാവും നല്ലത്.

എന്തായാലും പരമ്പരാഗത ക്ഷേത്രകലാവിദ്വാനായ ഒരാള്‍ ജനകീയ കലാകാരനാവുന്നതും കലാപരമായ ഇതിഹാസമായി മാറുന്നതും ഞെരളത്തിന്‍റെ ജീവിതത്തിലൂടെ മാത്രം സംഭവിച്ച അത്ഭുതമാണ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :