സര്‍വസകലകലാവല്ലഭനായ സ്വാതി

WEBDUNIA|

"ഗര്‍ഭശ്രീമാനാ'യ സ്വാതിതിരുനാളിന്‍റെ ജയന്തിയാണ് ഏപ്രില്‍ 16. അധികാരത്തിന്‍റെ കാര്‍ക്കശ്യത്തില്‍ സാഹിത്യത്തിനും സംഗീതത്തിനും കലയ്ക്കും പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ സകലകലാവല്ലഭനായി രുന്നു സ്വാതിതിരുനാള്‍

കലാകാരന്മാരില്‍ രാജാവും രാജാക്കന്മാര്‍ക്കിടയില്‍ കലാകാരനുമായിരുന്നു സ്വാതിതിരുനാള്‍. തിരുവിതാംകൂറിന്‍റെ സുവര്‍ണയുഗം സ്വാതിതിരുനാളിന്‍റെ ഭരണകാലമായിരുന്നു. അധികാരത്തില്‍ പതിരിന്‍റെ അംശം തെല്ലും കലര്‍ത്താത്ത പൊന്നുതന്പുരാന്‍ . സാഹിത്യ സംഗീത കലാദികളറിയുന്ന, അവയെ ബഹുമാനിക്കുന്ന സകലകലാവല്ലഭന്‍.

1809 ഏപ്രിലില്‍ ചങ്ങനാശേരി രാജാരാജവര്‍മ കോയിത്തന്പുരാന്‍റെയും തിരുവിതാംകൂര്‍ മഹാറാണി ലക്സ്മിഭായി തന്പുരാട്ടിയുടെയും രണ്ടാമത്തെ പുത്രനായി സ്വാതിതിരുനാള്‍ ജനിച്ചു.ചോതി (സ്വാതി) നക്ഷത്രത്തില്‍ ജനിച്ചതിനാല്‍ സ്വാതി തിരുനാളെന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര് രാമവര്‍മ എന്നാണ്.

രാജകുടുംബത്തില്‍ പുരുഷസന്താനമില്ലാതിരുന്നതിനാല്‍ സ്വാതിയെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അമ്മ മഹാറാണി രാജ്യം ഭരിച്ചു. അങ്ങനെ ഗര്‍ഭാവസ്ഥയില്‍ രാജാധികാരം ലഭിച്ചതുകൊണ്ടാണ് "ഗര്‍ഭശ്രീമാന്‍' എന്ന പേരു കിട്ടിയത്. മലയാളം, സംസ്കൃതം, തെലുങ്ക്, കര്‍ണാടകം, മറാത്തി, ഹിന്ദി എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സ്വാതിതിരുനാളിനു കഴിയുമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :