സ്പോര്‍ട്സ് കൌണ്‍സിലിലെ അഴിമതികള്‍ സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ഇപി ജയരാജന് അഞ്ജു ബോബി ജോര്‍ജിന്റെ തുറന്ന കത്ത്

കായിക മന്ത്രി ഇപി ജയരാജന് അഞ്ജു ബോബി ജോര്‍ജിന്റെ തുറന്ന കത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നടന്ന നിയമനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം എന്ന് കത്തില്‍ അഞ്ജു ആവശ്യപ്പെട്ടു.

ഇപി ജയരാജന്‍, അഞ്ജു ബോബി ജോര്‍ജ്, ജേക്കപ്പ് തോമസ് EP Jayarajan, Anju Boby George, Jacob Thomas
rahul balan| Last Modified ശനി, 11 ജൂണ്‍ 2016 (16:22 IST)
കായിക മന്ത്രി ഇപി ജയരാജന് അഞ്ജു ബോബി ജോര്‍ജിന്റെ തുറന്ന കത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നടന്ന നിയമനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം എന്ന് കത്തില്‍ അഞ്ജു ആവശ്യപ്പെട്ടു. തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും അന്വേഷിക്കണം എന്നും കത്തില്‍ അഞ്ജു ആവശ്യപ്പെടുന്നു.

സ്പോര്‍ട്സ് വികസനത്തിന്റെ പേരില്‍ തന്റെ കൂടി പണമെടുത്താണ് ലോട്ടറി നടത്തിയത്. ആകെ 24 കോടി രൂപ പിരിച്ചെടുത്തതില്‍ 22 കോടി രൂപ ചിലവിനത്തില്‍ എഴുതിത്തള്ളി. ബാക്കിയുള്ള രണ്ട് കോടി ഇതുവരെ സ്പോര്‍ട്സ് അക്കാദമിയുടെ അക്കൌണ്ടില്‍ എത്തിയില്ലെന്നും അഞ്ജു കത്തില്‍ ആരോപിക്കുന്നു.

താന്‍ ചുമതല ഏറ്റെടുത്തിട്ട് 6 മാസം മാത്രമേ ആയിട്ടുള്ളു. ഇക്കാലയളവില്‍ ഇത്ര വലിയ അഴിമതി നടക്കുമോ എന്നും അഞ്ജു കത്തില്‍ ചോദിക്കുന്നു. അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്ത് സ്പോര്‍ട്സ് ലോട്ടറി വിഷയത്തില്‍ ആരോപണം നേരിടുന്ന ടി പി ദാസന്‍ രംഗത്തെത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :