ഫാക്ടറിയിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറ: ഒളിവില്‍ കഴിഞ്ഞ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം| WEBDUNIA|
PRO
കശുവണ്ടി ഫാക്ടറിയിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ക്യാമറ മൊബൈല്‍ ഒളിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ ഫാക്ടറി ജീവനക്കാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് കുഴിയംകാപ്പക്‌സ് ഫാക്ടറിയിലെ തൊഴിലാളിയായ കേരളപുരം ഇടവട്ടം സ്വദേശി മഹേഷിനെ​(24​)യാണ് വീടിന് പിന്നിലെ പുളിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊബൈല്‍ ക്യാമറ ഒളിപ്പിച്ച് സ്ത്രീകളുടെ നഗ്നചിത്രം പകര്‍ത്തിയ കേസില്‍ ഒന്നാം പ്രതിയായ മഹേഷിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്.

കേസിലെ രണ്ടാം പ്രതിയായ ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരന്‍ പെരുമ്പുഴ സ്വദേശി പുഷ്പരാജനും ഒളിവിലാണ്. ക​ഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് മൂത്രപ്പുരയില്‍ കയറിയ യുവതി മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു​വച്ച നിലയില്‍ ക​ണ്ട​ത്.

സംഭവമറിഞ്ഞ് സ്ത്രീ തൊഴിലാളികള്‍ സംഘടിച്ചെത്തി മഹേഷിനെ തടഞ്ഞുവയ്ക്കുകയും മൊബൈല്‍ ഫോണ്‍ ഫാക്ടറി അധികൃതര്‍ക്ക് കൈമാറുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി മഹേഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :