വിഎസിന്റെ പരാമര്‍ശങ്ങള്‍ അതിരുകടന്നതെന്ന് ഉമ്മന്‍ ചാണ്ടി

അരുവിക്കര| JOYS JOY| Last Modified വ്യാഴം, 25 ജൂണ്‍ 2015 (12:14 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, എ കെ ആന്റണിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അരുവിക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയമായ വിമര്‍ശനത്തെ പോലും ഉള്‍ക്കൊള്ളാന്‍ വി എസിന് കഴിയുന്നില്ല. വി എസിന് എന്തും പറയാം ആരെക്കുറിച്ചും പറയാം. അദ്ദേഹത്തെക്കുറിച്ച് രാഷ്‌ട്രീയ വിമര്‍ശം പോലും പാടില്ലെന്ന നിലപാടാണ് വി എസിന്. അരുവിക്കരയിലെ ജനങ്ങള്‍ അതിന് മറുപടി നല്‍കും എന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും ഉമ്മന്‍
ചാണ്ടി പറഞ്ഞു.

പ്രതിപക്ഷം ആകെ അങ്കലാപ്പിലാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സി പി എം മൂന്നാം സ്ഥാനത്തേക്ക് പോയാലും അത്ഭുതപ്പെടാനില്ല. ജനങ്ങള്‍ തള്ളിക്കളഞ്ഞ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസിന്റെ പേരില്‍ സംസ്ഥാനെത്ത പോലും നാണംകെടുത്തുന്ന രീതിയിലാണ് ആക്ഷേപം ഉന്നയിച്ചത്. ഗെയിംസ് കഴിഞ്ഞാല്‍ ജയിലിലായിരിക്കുമെന്ന് വരെ പറഞ്ഞു. എന്നിട്ടെന്തായെന്ന് മുഖ്യമന്ത്രി ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :