എഡിജിപി ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചുവെന്ന് സരിത

തിരുവനന്തപുരം| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (11:33 IST)
മുഖ്യമന്ത്രിയുമായി നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടത് എഡിജിപി പദ്മകുമാറാണെന്ന് സരിത എസ് നായര്‍. ഡിജിപിക്ക് നല്‍കിയ പരാതിയിലാണ്
സരിത എഡിജിപിയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ നടത്തിയിരിക്കുന്നത്.

എഡിജിപി പദ്മകുമാര്‍ ഭീഷണിപ്പെടുത്തി ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചുവെന്നും പദ്മകുമാര്‍ അശ്ലീല സന്ദേശങ്ങളും, സ്വന്തം ശരീരത്തിന്റെ നഗ്‌നചിത്രങ്ങള്‍ അയച്ചതായും സരിത പരാതിയില്‍ പറയുന്നു.

സോളാര്‍ കേസിന് രാഷ്ട്രീയമാനം നല്‍കിയത് പദ്മകുമാറാണ്. തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പദ്മകുമാര്‍ ഒളിപ്പിച്ച് വച്ചിരിക്കുകയാണ് സരിത ആരോപിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :