താൻ ക്രൂരമുഖക്കാരനോ? അല്ലെന്ന് പിണറായി, സംവാദം തുടരുമെന്ന് പാർട്ടി

താൻ ക്രൂരമുഖക്കാരനോ? അല്ലെന്ന് പിണറായി, സംവാദം തുടരുമെന്ന് പാർട്ടി

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 25 മാര്‍ച്ച് 2016 (11:16 IST)
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങ‌ൾ സത്യമല്ല എന്ന് സി പി എം പൊളിറ്റിക് ബ്യൂറോ അംഗം അറിയിച്ചു. താൻ വളരെ കർക്കശകാരനാണെന്നും കുടുംബത്തിലുള്ളവർക്കെല്ലാം തന്നോട് പേടിയാണെന്നുമുള്ള ആരോപണമാണ് പിണറായി വിജയൻ എതിർത്തത്. ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കർക്കശക്കാരനും ഗൗരവക്കാരനുമായ തന്നെ കുടുംബത്തിലുള്ളവർക്കെല്ലാം ഭയമാണെന്നാണ് ഉയർന്നുകേട്ട ആരോപണമെന്നും എന്നാൽ അതിൽ സത്യമില്ലെന്നും വെറും ആരോപണം മാത്രമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബത്തിലെ കുട്ടികൾ നല്ല രീതിയിലാണ് തന്നോട് ഇടപഴകുന്നതെന്നും അദ്ദേഹം അറിയിച്ചു. ചിലരെ ചിലതായി വ്യാഖ്യാനിക്കാനും വരുത്തിത്തീർക്കാനും ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഒരു ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിന്റെ അറിയിപ്പിനെതുടർന്ന് ലഭിച്ച നാലായിരത്തോളം ചോദ്യങ്ങ‌ളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങ‌ൾക്കുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എൽ ഡി എഫിന്റെ ഭരണകാലത്ത് ക്രമസമാധാനത്തിന് ഏറ്റവും മുൻനിരയിലായിരുന്നു കേരളമെന്നും ആക്രമങ്ങ‌ളെ ഒരിക്കലും കൂട്ടുപിടിച്ചിരുന്നില്ലെന്നും പിണറായി അറിയിച്ചു. ഒപ്പം സി പി എം അധികാരത്തിലെത്തിയാൽ യു ഡി എഫിന്റെ അഴിമതികൾ പുറത്തുകൊണ്ടു വരുമെന്നും അതിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംവാദം തുടരാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :