നിസാം ചന്ദ്രബോസിനെ ആക്രമിച്ചത് പൈശാചികവും ക്രൂരവുമായി

 സെക്യൂരിറ്റി ജീവനക്കാരനെറ്റ് കൊലപാതകം , വിവാദ വ്യവസായി നിസാം
തൃശൂർ| jibin| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (14:27 IST)
ഗേറ്റ് തുറക്കാൻ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ വിവാദ വ്യവസായിയും കിംഗ്സ് ഗ്രൂപ്പ് എംഡിയുമായ നിസാം ആഡംബര കാറിടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌ത രീതി പൈശാചികം.

ജനുവരി 29നായിരുന്നു സംഭവം നടന്നത്. നിസാം താമസിക്കുന്ന പുഴക്കൽ ശോഭ ഡെവലപ്പേഴ്‌സിന്റെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാൻ വൈകിയതിനെ തുടര്‍ന്ന് ഇയാള്‍ ആഡംബര വാഹനമായ ഹമ്മറില്‍ നിന്ന് പുറത്തിറങ്ങി ചന്ദ്രബോസിനെ അടിച്ച് താഴെ വീഴ്ത്തുകയായിരുന്നു. ചന്ദ്രബോസിനെ നിലത്തിട്ട് മര്‍ദ്ദിച്ചശേഷം വാഹനം ഇടിപ്പിക്കുന്നതിനായി ശ്രമിക്കുകയായിരുന്നു.

വാഹനം നേര്‍ക്ക് വരുന്നത് കണ്ട് ഓടിയ ചന്ദ്രബോസിനെ തന്റെ ഹമ്മറിലെത്തി പിന്നാലെ ചെന്ന് മതിലിൽ ചേർത്ത് ഇടിക്കുകയായിരുന്നു. മൃതതുല്യനായി നിലത്തുവീണ് കിടന്ന് പിടയുകയായിരുന്ന ചന്ദ്രബോസിനെ ജീപ്പിൽ വലിച്ചുകയറ്റി പാർക്കിംഗ് ഏരിയയിലെത്തിച്ച ശേഷം മരക്കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

തുടര്‍ന്ന് ചന്ദ്രബോസിനെ നിസാം ഉപേക്ഷിച്ച് പോകുകയായിരുന്നു. സമീപവാസികളാണ് പിന്നീട് ഇദ്ദേഹത്തെ പുലര്‍ച്ചെ മുന്നുമണിയോടെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ച ചന്ദ്രബോസിന് ആറോളം ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഇന്ന് ഉച്ചയോടെയാണ് തൃശൂർ സ്വകാര്യആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :