വിവാഹം കഴിച്ചിട്ടും നാല് വര്‍ഷം കന്യകയായി ജീവിച്ചു: സരിത

 സരിത എസ് നായര്‍ , സേളാര്‍ കേസ് , കന്യകയായിരുന്നുവെന്ന് സരിത
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (12:23 IST)
കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സേളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ രംഗത്ത്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തോളം താന്‍ കന്യകയായി കഴിയുകയായിരുന്നുവെന്നും. അത്രയുംനാള്‍ തന്റെ ഭര്‍ത്താവ് തന്നെ സ്‌പര്‍ശിക്കുക പോലും ചെയ്‌തിട്ടില്ലെന്നും സരിത വ്യക്തമാക്കി.

തന്നെ ഒരു വേശ്യയായി മുദ്രകുത്തുന്ന രീതി വേദനിപ്പിക്കുന്നതാണെന്നും. രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛന്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണെന്നും സരിത പറഞ്ഞു. നേരത്തെ വാട്ട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിച്ച തന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കൂണ്ട്. പ്രചരിച്ച ദൃശ്യങ്ങള്‍ താന്‍ നശിപ്പിച്ചു കളഞ്ഞതായിരുന്നുവെന്നും. ഇവ ഏറെ ഇഷ്ടപ്പെട്ട ഒരാള്‍ക്ക് വേണ്ടി എടുത്തതാണെന്നും അവര്‍ പറഞ്ഞു.

ആരുടേയും പണം താന്‍ തട്ടിയെടുത്തിട്ടില്ലെന്നും. കുടുംബജീവിതം തകര്‍ത്തത് ബിജു രാധാകൃഷ്ണനാണെന്നും സരിത വ്യക്തമാക്കി. ആരു വിളിച്ചാലും കൂടെപ്പോകുന്നയാളല്ല താന്‍. തനിക്കെതിരെ പലരും നടത്തുന്ന പ്രയോഗങ്ങള്‍ തന്നെ തളര്‍ത്തുന്ന തരത്തിലുള്ളതാണെന്നും അവര്‍ വ്യക്തമാക്കി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സരിത.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :