എഎസ്പിയെ ടിപ്പറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു പിടിയിലായി

കൊലപാതക ശ്രമം,പൊലീസ്,കാസര്‍കോഡ്
കാസര്‍കോഡ്| VISHNU.NL| Last Modified വ്യാഴം, 3 ജൂലൈ 2014 (16:02 IST)
എസ്എസ്പിയെയും പൊലീസുകാരേയും ടിപ്പര്‍ ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണു മാഫിയാ സംഘത്തെ പിടികൂടാനെത്തിയതാണ്‌ എസ്എസ്പിയും സംഘവും.

സീതാം‍ഗോളിയിലെ അബൂബക്കര്‍ സിദ്ദിഖ് (22), അംഗഡിമുഗറിലെ ഫര്‍സീന്‍ അഹമ്മദ് (21), സീതാം‍ഗോളിയിലെ അബ്ദുള്‍ അസീസ് (23), വിജയ് (18) എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ്, ഡിവൈഎസ്പി രഞ്ജിത് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘം വലയിലാക്കിയത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുക്കം‍പാറയിലാണ്‌ പൊലീസ് സംഘത്തെ ടിപ്പര്‍ ഇടിച്ചു കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. അനധികൃത മണല്‍ കടത്തു നടക്കുന്നു എന്ന വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ കുംബള
എഎസ്പി ഹിമേന്ദ്രനാഥും സംഘവുമാണ്‌ മണല്‍ കടത്തു മാഫിയയുടെ ആക്രമണത്തിനിരയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :