ധാരണയില്‍നിന്നു പിന്മാറാന്‍ തോട്ടം ഉടമകളെ അനുവദിക്കില്ല: തൊഴില്‍ മന്ത്രി

തോട്ടം തൊഴിലാളി സമരം , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , പിഎല്‍സി
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 15 നവം‌ബര്‍ 2015 (13:54 IST)
തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും കൂട്ടി നല്‍കാനാകില്ലെന്ന് തോട്ടം ഉടമകള്‍ വ്യക്തമാക്കിയതിനെതിരെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ രംഗത്ത്. തോട്ടം തൊഴിലാളികളുമായി ഉണ്ടാക്കിയ ധാരണയില്‍നിന്നു പിന്മാറാന്‍ തോട്ടം ഉടമകളെ അനുവദിക്കില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനപ്രതിനിധികളും അടക്കമുള്ളവര്‍ ഉള്ള വേദിയില്‍ വെച്ചാണ് തീരുമാനമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

ബോണസ് ആക്ട് പ്രകാരമുള്ളതാണ് ബോണസ്. അതില്‍ നിന്നും പിന്മാറാന്‍ സാധിക്കില്ല. കൂലിയുടെ കാര്യത്തില്‍ ധാരണയുണ്ടാക്കിയതില്‍ നിന്നും പിന്മാറുകളായാണെങ്കില്‍ തോട്ടം നടത്തിക്കൊണ്ടുപോകാനാകില്ല. സമ്മര്‍ദ്ദ തന്ത്രമാണ് ഉടമകളുടെത് എങ്കില്‍ അത് വേറെ കാര്യമെന്നും തൊഴില്‍ മന്ത്രി പ്രതികരിച്ചു.

തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും കൂട്ടി നല്‍കാനാകില്ലെന്ന് തോട്ടം ഉടമകള്‍ ഇന്ന് വ്യക്തമാക്കിയത്. കൂലി വര്‍ദ്ധിപ്പിക്കാമെന്ന് സമ്മതിച്ചത് സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ആയിരുന്നുവെന്ന് തോട്ടം ഉടമകളുടെ സംഘടന വ്യക്തമാക്കി. തിങ്കളാഴ്ച നടക്കുന്ന പിഎല്‍സി യോഗത്തില്‍ ഇക്കാര്യമുന്നയിക്കുമെന്നും തോട്ടം ഉടമകള്‍ പറയുന്നു. എന്നാല്‍, തീരുമാനം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുമെന്നു പെമ്പിളൈ ഒരുമൈ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ബോണസ് നല്‍കുന്നതും കൂലി കൂട്ടുന്നതും പ്രായോഗികമല്ല. കൂലി വര്‍ധിപ്പിക്കാത്തതിന്റെ പേരില്‍ സമരം ഉണ്ടായാല്‍ നേരിടും. തേയില, റബര്‍ വില വര്‍ധിക്കാതെ കൂലി കൂട്ടുക എന്നത് അപ്രായോഗികമാണ്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഒരു സഹായവും ഇതുവരെ ലഭച്ചില്ല. അതിനാല്‍ കൂലിവര്‍ധന നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :